Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

25 Feb 2010

ലളിതമായ ഒരു ചോദ്യം

ഒരു ഇ എം എസ് കൃതിയിലെ ഒരു പദപ്രയോഗത്തെപ്പറ്റിയുള്ള ഒരു നിസ്സാരപ്രശ്നം ഇ എം എസ്സില്‍ തത്പരരായ കേരളത്തിലെ ധൈഷണികസമൂഹത്തിനു മുന്‍പില്‍ ഒരു വെല്ലുവിളിയായി വെയ്ക്കുന്നു.
അച്ചുപിഴച്ചതോ ഇ എം എസിനു പിഴച്ചതോ?

23 Feb 2010

ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന ഇ എം എസ്

വിജ്ഞാനവിരോധിയും പുസ്തകവൈരിയുമായ ഇ എം എസിനെപ്പറ്റിയാണ് ഇവിടെ പറയുന്നത്. മാര്‍ക്സിസം എന്ന സിദ്ധാന്തത്തെ താഴ്ത്തിക്കെട്ടുന്ന ഈ ഇ എം എസ് കൃതി ആനുഷംഗികമായി പറഞ്ഞുപോയ അബദ്ധമല്ല. നിത്യചൈതന്യയതി മാര്‍ക്സിനെയും പ്രൂധോണിനെയും പറ്റി പറഞ്ഞ കാര്യങ്ങളെപ്പറ്റി തന്റെ അറിവില്ലായ്മ നീക്കിത്തരാന്‍ മഹാസൈദ്ധാന്തികനായ ഇ എം എസിനോട് അഭ്യര്‍ത്ഥിച്ച ഒരു പാവം കമ്യൂണിസ്റ്റുകാരന്  28.09.1992 ന് ചിന്തയില്‍ ചോദ്യോത്തര പംക്തിയില്‍ ഇ എം എസ് നല്കിയ മറുപടിയാണ് ഈ കൃതി. സഞ്ചിക 41ല്‍, 328-330 താളുകളില്‍ കാണാം. അതിനെക്കുറിച്ച് വായിക്കാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന ഇ എം എസ്

19 Feb 2010

ഇതു സൈബര്‍ക്രൈം ആണത്രെ!


കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ്-ചാന്‍സലറായ ഒരു അക്കാഡമിക്കിനെക്കുറിച്ച് മാസങ്ങള്‍ക്കുമുമ്പ് ഞാനെഴുതിയ ഒരു പോസ്റ്റ് സൈബര്‍ക്രൈം ആണെന്ന് ആ യൂനിവേഴ്സിറ്റിയിലെ ചില വിവരദോഷികള്‍ പറയുന്നത്രെ!
Anwar Jahan Zuberi:Who?
ആര്‍ക്കും കണ്ടുപിടിക്കാവുന്ന വിധത്തില്‍ ഓണ്‍ലൈനായി ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ വ്യക്തിയുടെ അക്കാഡമിക് നിലവാരത്തെക്കുറിച്ച് വസ്തുതകള്‍ മാത്രം പറയുന്ന ഈ പോസ്റ്റ് സൈബെര്‍ ക്രൈം ആണെങ്കില്‍ ഇതേ യൂനിവേഴ്സിറ്റിയിലെ സിന്‍ഡിക്കേറ്റംഗമായ ഒരു ദേഹം വിവരംകെട്ട, നിരക്ഷര ഇംഗ്ലീഷില്‍ തന്റെ സാഹിത്യ വെബ്‌സൈറ്റില്‍ എഡിറ്റോറിയല്‍ എന്ന രൂപത്തില്‍ ഇന്ത്യയിലെ പ്രധാനമന്ത്രിയെക്കുറിച്ച് എഴുതിപ്പിടിപ്പിച്ച നെറികെട്ട നുണകളെ എന്തു വിളിക്കും? 

അതിനെക്കുറിച്ചു ഞാനൊരു കുറിപ്പ് ഇവിടെ എഴുതിയിട്ടുണ്ട്. 
Foul-mouthed politician in the guise of literary editor
മന്‍മോഹന്‍‌ സിംഗിന്റെ ആരാധകനേയല്ല ഞാന്‍. പക്ഷേ ഒരു രാഷ്ട്രീയക്കാരനെപ്പറ്റിയാണെങ്കിലും നുണയെഴുതുന്നതിന് ഒരു പരിധിയൊക്കെ വേണ്ടേ.  ഉമ്മറത്തിരുന്ന് തെമ്മാടിത്തരം പറയുന്ന ലാഘവത്തോടെ സ്വന്തം വെബ്സൈറ്റില്‍ ക്രിമിനല്‍ ലൈബെല്‍ എഴുതിവെയ്ക്കുന്നവര്‍ക്ക് വസ്തുതകള്‍ പറയുന്നത് ക്രൈമായിത്തോന്നിയാല്‍ അത്ഭുതമില്ല.

18 Feb 2010

Foul-mouthed politician in the guise of literary editor

 A libellous editorial by C P Aboobacker, a prolific writer of sorts, editor of a literary website,  retired professor, syndicate member of the University of Calicut and above all a henchman of CPI(M)
Who would expect a political retard's hate-speech to serve as an editorial of a literary journal? Most people, I suppose, would expect some decency in speech and language when it comes to literary business. However, here is a funny "professor" blissfully ignorant of the decorum of gentlemanly speech carrying on his party activism (which is nothing else but hooliganism) in the guise of a literary editor. He is foul-mouthing Mr. Manmohan Singh, the Prime Minister of India and apparently having a good time of it. He has parted with the last shred of seemliness to put up this show and his editorial is nothing less than a criminal libel aimed at a high profile statesman.
See the editorial here
An archived  link is here:
The libellous page will remain at the archive permanently even if the editor takes down the editorial page or removes libel.
From the word go the editorial smacks of illiteracy.
The first sentence is, "Mr. Manmohan Singh occupies a most grudged [sic] post in the world". Let it be. You can't expect any better from an unenlightened henchman.
However, the idiotic aspersions this guy casts on the character of Mr. Singh, constitute not merely fun but serious crime of libel.
See for example,
The powers that be that wanted his imposition as finance minister succeeded in making him the Prime Minister of India. This required a series of assassinations in the most celebrated of Indian political families.
Funny language apart, the statement wold translate thus:
Mr Singh's prime-ministership required a series of assassinations in the most celebrated political family in India.
Well, professor, I wish for you that they at the Prime Minister's Office took you for a half-wit so that you would be spared of the wrath of law.
Here's another example:
He [Mr. Singh] left the left and began a series of scandalizing and even massacring left activists in its strongholds such as W. Bengal, in coalition [sic] with Trinamool Congress and Maoists.
The professor can't be less unambiguous than this (in spite of his extremely poor sense of language).
Translated in to common parlance the accusation would mean:
Mr. Singh began killing left activists in large numbers with the aid of Trinamool congress and Maoists. That's really over the top and capable of landing this apparatchik in jail for criminal libel.

A stupid calumny like the allegation that "Manmohan Singh was a spokesman of the IMF" pales before what preceded.

Hey professor, please try to understand that Mr. Singh never was a spokesman of IMF. He worked for United Nations Conference on Trade and Development in the 1960's but that can't by any stretch of imagination connect him with IMF.
  
I am sorry, Prime Minister, I must call you a liar. [...] I am not insinuating anything about our Prime Minister, but I am fully convinced that he is a liar and he is an impostor on behalf of imperialism.
Deriving joy from name calling from the safe precincts of your backyard, professor? And think it very brave, don't you? Rely on your luck and your obscurity this time but show better wisdom next time.

The author of this poison pen editorial is C P Aboobacker, a CPI(M) apparatchik who claims to have authored about two dozen books and who runs a website (an "ezine") to dish out literary perversions of the kind mentioned. He is a member of the CPI(M) dominated syndicate that runs the business at the University of Calicut and has been instrumental in attempting to oust a number academics who refused to tread his party line from their posts. (They were ousted  but for the Governor's veto.) The venomous and pathetically ignorant rhetoric of this foul-mouthed writer of sorts merely to cosy up to his political bosses might stand him in good stead when the time comes for giving out posts at institutes and academies according to party loyalty. However, the University of Calicut should consider if this professor in the syndicate is really a feather worth wearing.

I (this blogger) not only do not hold Mr Manmohan Singh in any high esteem but also consider that his government's policies are inimical to the interests of the people of India. I believe that I have a right to criticise him and his policies. However, I don't think foul-mouthing the character of Mr Singh with vile and unsubstantiated charges and name-calling should be allowed to pass off as dissent. What C P Aboobacker has resorted to is criminal libel, not democratic dissent.

16 Feb 2010

കുഞ്ചു പതിന്നാലാം വയസ്സില്‍, ഇ എം എസ്സിന്റെ വിപ്ലവ അരങ്ങേറ്റം

ഇ എം എസ്സിനെക്കുറിച്ച് 1994ല്‍ ചിന്ത പ്രസിദ്ധീകരിച്ച ഒരു പുസ്തകമുണ്ട്. ഇ എം എസ് എന്നു തന്നെ പേര്. 1995-ലെ നാലാം 'എഡിഷനാ'ണ് എനിക്കു കിട്ടിയത്. ഉദ്ദേശം 350 പേജു വരും. പ്രശസ്തരായ ആളുകള്‍ ഇ എം എസ്സിനെക്കുറിച്ചെഴുതിയ ലേഖനങ്ങളുടെ സമാഹാരമാണിത്. എഡിറ്റര്‍ ഐ വി ദാസ്. ഇതില്‍ ഡോ.  ജി. രാമകൃഷ്ണ എഴുതിയ ഒരു ലേഖനത്തിന്റെ പരിഭാഷയും കാണാം. (പേജ് 131-140)

അദ്ദേഹത്തിന്റെ ആത്മകഥയില്‍ താനെങ്ങനെയാണ് പൊതുജീവിതത്തില്‍ പ്രവേശിക്കുന്നത് എന്നദ്ദേഹം വിവരിക്കുന്നുണ്ട്. 1923-ന്റെ അവസാനത്തോടടുത്താണിത്. 
തുടര്‍ന്ന് 1923-ല്‍ യോഗക്ഷേമസഭയുടെ സമ്മേളനത്തില്‍ അദ്ദേഹം എടുത്ത നിലപാടുകളെപ്പറ്റി രാമകൃഷ്ണ വാചാലനാവുന്നു. വളരെ വിപ്ലവകരമായ നിലപാടുകള്‍, ലാളിത്യം നിറഞ്ഞ നിലപാടുകള്‍, പ്രത്യാഘാതങ്ങളെ തെല്ലും കൂസാതെ അദ്ദേഹം സ്വീകരിച്ചത് അദ്ദേഹത്തിന്റെ ആദര്‍ശധീരതയുടെ തെളിവായി ഇദ്ദേഹം എടുത്തുകാട്ടുന്നു. 
1923-ലെ കന്നിക്കാരനായ ഇ എം എസും പിന്നീടുള്ള പരിണതപ്രജ്ഞനായ ഇ എം എസും തമ്മിലുള്ള വ്യത്യാസം ഇത്രമാത്രമാണ്. അദ്ദേഹത്തിന്റെ ഭാഷ കൂടുതല്‍ നിശിതവും കൂടുതല്‍ ഋജുവും ആയിത്തീര്‍ന്നിരിക്കുന്നു.
ആത്മകഥയില്‍ ഇത്രാം അദ്ധ്യായത്തിലാണ് ഇ എം എസ് ഈ കാര്യങ്ങള്‍ വിശദീകരിക്കുന്നതെന്നുപോലും രാമകൃഷ്ണ  പറയുന്നു. രാമകൃഷ്ണ ആരാണെന്ന് എനിക്കറിയില്ല. രാമകൃഷ്ണയുടെ ബൌദ്ധികനിലവാരം മാര്‍ക്സിസ്റ്റുപാര്‍ട്ടി ബ്ലോഗെര്‍മാരുടെ നിലവാരത്തില്‍നിന്ന് ഒട്ടും മീതെയാണെന്നു തോന്നുന്നില്ല.
 ഇ എം എസിന്റെ ജീവചരിത്രകാരന്‍ പറയുന്നു:
ഉപസഭയ്ക്ക് ഒരു സെക്രട്ടറി വേണം...
അധ്യക്ഷനായിരുന്ന പുതുമന പറഞ്ഞു: 'സെക്രട്ടറി കുഞ്ചു തന്നെ ആകട്ടെ.'
ഒട്ടും പ്രതീക്ഷിച്ചതല്ല. അതുകൊണ്ട് പറയുകയും ചെയ്തു. 'എനിക്കൊന്നും അറീല്യ.'
'സാരംല്യ. ഒക്കെ പഠിപ്പിച്ചുതരാം.' പുതുമന സമാധാനിപ്പിച്ചു. പിന്നെ മടിച്ചില്ല.
അങ്ങനെ പതിനാലാം വയസ്സില്‍ ആദ്യത്തെ ഔദ്യോഗിക പദവി ഏറ്റെടുത്തു. സെക്രട്ടറി.
തുടര്‍ന്ന് മലയാളം എഴുതാനറിയാത്തെ കുഞ്ചു അക്ഷരമാല പഠിക്കാന്‍ തുടങ്ങുന്നത് ജീവചരിത്രകാരന്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നു വിവരിക്കുന്നു. 
ഈ കുഞ്ചു രാമകൃഷ്ണ പറയുന്ന സമ്മേളനത്തില്‍ പങ്കെടുത്തു തന്റെ നിലപാട് 'ഒട്ടും അര്‍ത്ഥശങ്കക്കിടയില്ലാത്ത വാക്കുകളില്‍' പ്രകടിപ്പിക്കുന്നത് എങ്ങനെയെന്ന് ഇ എം എസ് തന്നെ പറയുന്നതു നോക്കാം.
തൃശൂരില്‍ കൂടിയ ആ സമ്മേളനമാണ് എന്റെ ജീവിതത്തില്‍ ആദ്യമായെനിക്കനുഭവപ്പെട്ട സമ്മേളനം. അതിന് മുമ്പ് കൂടിയ വിഷയനിര്‍ണ്ണയകമ്മിറ്റിയോഗം ഒരു സന്ദര്‍ശകനെന്ന നിലയ്ക്ക് വീക്ഷിക്കാനും പൊതുസമ്മേളനത്തില്‍ പ്രതിനിധിയെന്ന നിലയ്ക്ക് പങ്കെടുക്കാനും എനിക്കവസരം ലഭിച്ചു. ഇതിന്റെ ഫലമായി  വിവിധാഭിപ്രായങ്ങളോരൊന്നും മനസ്സിലാക്കാനും ഏത് ശരി, ഏത് തെറ്റ് എന്ന കാര്യത്തില്‍ വ്യക്തമായ അഭിപ്രായം രൂപീകരിക്കാനും എനിക്ക് കഴിഞ്ഞു. ഭാഗം അനിവാര്യമാണ്, അത് ആളോഹരിയായിരിക്കണം താനും- ഇതാണ് ഞാന്‍ രൂപീകരിച്ച അഭിപ്രായം.
 ആത്മകഥയില്‍നിന്ന്, 1995ല്‍ ചിന്ത ഇറക്കിയ പതിപ്പനുസരിച്ച് (ഇ എം എസ് എത്ര ആത്മകഥയെഴുതിയിട്ടുണ്ട് എന്നറിയില്ല. ഈ ആത്മകഥയില്‍ സ്ത്രീധനം ഒറ്റ വരിയില്‍ പരാമര്‍ശിക്കുന്നുണ്ട്. അതിനെക്കുറിച്ചു പിന്നീട്.)
ഭാഗം ആളോഹരിയാവണം. ഇതാണ് ആ മഹത്തായ വാദഗതി. ഈ വാദഗതിയെപ്പറ്റി കുഞ്ചു  സമ്മേളനത്തില്‍ ഒന്നും ഉരിയാടിയതായി പറയുന്നില്ലെന്നതൊന്നും രാമകൃഷ്ണയ്ക്കു പ്രശ്നമല്ല. ഇ എം എസ് എന്ന മഹാദാര്‍ശനികന്റെ 'വ്യക്തിത്വത്തിന്റെ സാരാംശം' മുഴുവന്‍ ബീജരൂപത്തില്‍ അവിടെ പ്രകടിപ്പിക്കപ്പെട്ടത് ആളോഹരി ഭാഗം വേണമെന്നു പറഞ്ഞതിലാണ്. 
ഈ അദ്ധ്യായം രാമകൃഷ്ണ വീണ്ടും വീണ്ടും വായിച്ചത്രേ. 
ഒരു നാലു വര്‍ഷം കൂടി കഴിഞ്ഞ് 1927-ല്‍ കുമാരനല്ലൂരില്‍ നടന്ന യോഗക്ഷേമം യോഗത്തിലും ഇ എം എസ് പങ്കെടുത്തതിനെപ്പറ്റി വള്ളിക്കുന്നു പറയുന്നുണ്ട്. ഇപ്രകാരം:
സമ്മേളനത്തില്‍ വെറും കാഴ്ചക്കാരനും കേള്‍വിക്കാരനുമായിരുന്നു കുഞ്ചു. 
സഖാക്കള്‍ വിഷമിക്കാതിരിക്കാന്‍ ഇത്രകൂടി വള്ളിക്കുന്നു കൂട്ടിച്ചേര്‍ക്കുന്നു.
തികച്ചും ഗൌരത്തോടെയാണ് പക്ഷേ എല്ലാം ഉള്‍ക്കൊണ്ടത്.
ഇങ്ങനെയിങ്ങനെയാണ് മഹാന്മാര്‍ ഉണ്ടാവുന്നത്. ആളോഹരി ഭാഗം വേണമെന്നു പറഞ്ഞു, മഹാന്‍. ഇതിലും ഭേദം പായയില്‍ മുള്ളുന്ന കുഞ്ചു രാവിലെ സ്വയം പായയും മടക്കി കുളങ്ങരയ്ക്കു പോവുന്നതു ചൂണ്ടിക്കാട്ടി മഹത്വം ദര്‍ശിക്കുകയായിരുന്നു. പതിന്നാലാം വയസ്സില്‍ ഒരക്ഷരം മിണ്ടാതെ  പങ്കെടുത്ത യോഗത്തില്‍ കുഞ്ചു സ്വീകരിച്ച നിലപാടുകളുടെ വിപ്ലവവും ധീരോദാത്തതയും വര്‍ണ്ണിക്കുകയാണ് ചിന്ത പബ്ലിഷേഴ്സ് ഇ എം എസിനെക്കുറിച്ചു പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ ഒരു ഡോക്റ്റര്‍ ജി. രാമകൃഷ്ണ. ഐ വി ദാസാണ് എഡിറ്റര്‍. ഇ എം എസിന്റെ കുറിപ്പുണ്ട് തുടക്കത്തില്‍. ചുരുക്കത്തില്‍ ഔദ്യോഗികമായ പുസ്തകം. ഇങ്ങനെ എഴുതാനും പ്രസിദ്ധീകരിക്കാനുമൊക്കെ വേണം തൊലിക്കട്ടി. ചില്ലറയൊന്നും പോര. വെറുതേയാണോ സി പി എം ബ്ലോഗെര്‍മാര്‍ക്ക് തൊലിക്കട്ടി. തലമുറയായി ആളോഹരി പകര്‍ന്നുകിട്ടിയത് ചില്ലറക്കാരില്‍നിന്നല്ലല്ലോ. 
പിന്നീടു ചേര്‍ത്തത്
എന്റെ ബ്രാഹ്മണ സമുദായത്തോടുള്ള കൂറിനെപ്പറ്റി വിമര്‍ശനപരമായി പറയുന്നവര്‍ ഒരു കാര്യം മറക്കുന്നു. ബ്രാഹ്മണസമുദായത്തെ ബാധിച്ച അപചയങ്ങള്‍ക്കെതിരെ പത്തുവയസ്സുള്ളപ്പോള്‍തൊട്ട് ഞാന്‍ പോരാടിയിട്ടുണ്ട്. (സഞ്ചിക, 42, പേജ് 296)

13 Feb 2010

തര്‍ജ്ജമ, ദേശാഭിമാനി സ്റ്റൈല്‍ (ഹൌവര്‍ഡ് സിന്നും ലാവ്ലിനും)

സോവിയറ്റ് യൂനിയനിലെ ഓവുമാരും ഇസ്കിമാരും എഴുതുന്നതൊന്നും കിട്ടാത്ത ഈ കാലത്ത് അമേരിക്കയിലെ ബുദ്ധിജീവികളില്‍നിന്നാണ് സി പി എം വിജ്ഞാനം ആദാനം ചെയ്യുന്നത്. കമ്യൂണിസത്തിന്റെ പണി ഏതാണ്ടൊക്കെ കഴിഞ്ഞതുകൊണ്ട് കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യങ്ങളെപ്പറ്റി അവരൊന്നും കാര്യമായി ഇപ്പോള്‍ പറയാറില്ലെന്നത് സൌകര്യവുമായി.
ദേശാഭിമാനിയില്‍ വന്ന ഒരു ചരക്കിനെപ്പറ്റിയാണ് ഇവിടെ പറയുന്നത്. സംഗതി ഇവിടെ കാണാം.  Amy Goodman ന്റെ  ഡെമോക്രസി നൌ എന്ന റ്റെലിവിഷന്‍ പരിപാടിയില്‍ ഹൌവര്‍ഡ് സിന്നിനെപ്പറ്റിയുള്ള എപ്പിസോഡിന്റെ ട്രാന്‍സ്ക്രിപ്റ്റ് ദേശാഭിമാനി വാരിക പരിഭാഷ ചെയ്ത്  പ്രസിദ്ധീകരിച്ചെന്നു തോന്നുന്നു. എന്‍ എസ് സജിത് എന്ന ദേഹമാണ് പരിഭാഷകന്‍. സി പി എം ബുദ്ധിജീവിയാവണം. ആവാതെ വയ്യ. ദേശാഭിമാനിയുടെ ഓണ്‍ലൈന്‍ ആര്‍ക്കൈവ് ബ്ലോഗെറില്‍ ഓടിക്കുന്ന ഏതോ ഇടപെട്ടളയും സഗാവ് അത് യൂനികോഡിലാക്കി ഇവിടെയും പ്രസിദ്ധീകരിച്ചു.
ദേശാഭിമാനിയെ സംബന്ധിക്കുന്ന എന്തെങ്കിലും മണ്ടത്തരമല്ലാതെ വരുമോ? പതിവുപോലെ നിറയെ മണ്ടത്തരമാണ്. transcript മൂലരൂപത്തില്‍ ഇവിടെ കാണാം.
കറുപ്പിലുള്ളത് മൂലരൂപത്തില്‍നിന്ന് ഉദ്ധരിച്ചത്. ചെമപ്പിലുള്ളത് ചെമപ്പന്‍ വ്യാഖ്യാനം. നീല എന്റെ അഭിപ്രായവും.

 ... although recently they gave him an honorary degree, and he addressed the graduating class. Why was he thrown out?
ബിരുദക്ളാസില്‍ പഠിപ്പിച്ചിരുന്ന അദ്ദേഹത്തെ എന്തിനാണ് പുറത്താക്കിയത്?
ഓണററി ബിരുദം സ്വീകരിച്ചുകൊണ്ട് സിന്‍ പഠനം പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികളോട് സംസാരിച്ചതാണ് കാര്യം, ബിരുദ ക്ലാസില്‍ പഠിപ്പിച്ചതല്ല.

They didn’t fire him face to face.
മുഖാമുഖം നിന്ന് അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നു.
വെടിയൊന്നും ഉതിര്‍ക്കേണ്ട. fire എന്നാല്‍ പണിയില്‍നിന്നു പിരിച്ചുവിടുക എന്നേ അര്‍ത്ഥമുള്ളൂ.

What they needed was for us not to rock the boat.
വഞ്ചി മുങ്ങാതെ നോക്കുക മാത്രമായിരുന്നു ഞങ്ങള്‍ക്ക് വേണ്ടത്.
rock the boat എന്നത് ഒരു ശൈലി. വഞ്ചി മുക്കേണ്ട കാര്യമില്ല. ഞങ്ങള്‍ പ്രശ്നമുണ്ടാക്കരുതെന്നതായിരുന്നു അവര്‍ക്കു വേണ്ടത്.

Howard Zinn traveled to North Vietnam with Father Daniel Berrigan
അദ്ദേഹവും അച്ഛന്‍ ഡാനിയല്‍ ബെറിഗനും വിയത്നാമില്‍
സിന്നിന്റെ അച്ഛനാണ് ബെറിഗന്‍ എന്നര്‍ത്ഥം വരുന്ന രീതിയില്‍ നാലഞ്ചിടത്ത് പറഞ്ഞിട്ടുണ്ട്. വേണ്ടത് ഫാദര്‍ ഡാനിയല്‍ ബെറിഗന്‍ അല്ലെങ്കില്‍ ബെറിഗനച്ഛന്‍.

When Daniel Ellsberg needed a place to hide the Pentagon Papers before they were leaked to the press, he went to Howard and his late wife Roz.
പെന്റഗണ്‍ രേഖകള്‍ പുറത്തുവിട്ടയുടന്‍ ഡാനിയല്‍ എല്‍സ്ബെര്‍ഗ് അഭയം തേടിയത് ഹൊവാഡ് സിന്നിന്റെയും ഭാര്യ റോസിന്റെയും അടുക്കലാണ്.
രേഖ പുറത്തുവിടുന്നതിനുമുമ്പ് ഒളിച്ചുവെയ്ക്കാനാണ് അല്ലാതെ പുറത്തുവിട്ടശേഷം സ്വയം ഒളിക്കാനല്ല.

Twelve hundred heavy bombers, and I was in one of them.
1200 ബോംബര്‍മാരില്‍ ഒരാളായിരുന്നു ഞാന്‍.
ഞാനൊരു ബോംബെറായിരുന്നില്ല. 1200 ബോംബെര്‍ വിമാനങ്ങളില്‍ ഒന്നില്‍ ഞാനുണ്ടായിരുന്നു.

Columbia University
കൊളംബോ യൂണിവേഴ്സിറ്റിയില്‍ 

ഒന്നും പറയേണ്ടതില്ല.

We were still battling to get into restaurants.
റെസ്റ്റോറന്റിലേക്ക് പോവാന്‍ ഞങ്ങള്‍ തിരക്കുകൂട്ടുന്ന സമയത്ത്
(കറുത്തവര്‍ഗ്ഗക്കാര്‍ക്ക്) ഭക്ഷണശാലകളില്‍ പ്രവേശനത്തിനായി ഞങ്ങള്‍ പ്രക്ഷോഭം നടത്തുന്ന കാലമായിരുന്നു അത്.
 


But it sank in pretty quickly, and it just changed the way people looked at the war.
അതുപ്രകാരം ഞാന്‍ റിവ്യൂ എഴുതി. എന്നാല്‍ യുദ്ധത്തോടുള്ള ജനങ്ങളുടെ സമീപനത്തില്‍ വന്ന മാറ്റത്തില്‍ പുസ്തകം മുങ്ങിപ്പോയി.
പുസ്തകം മുങ്ങിപ്പോയതല്ല. പുസ്തകം താമസംവിനാ അംഗീകാരം നേടിയതാണ് കാര്യം. sink എന്ന പദത്തിന്റെ ഈ പറയുന്ന അര്‍ത്ഥത്തില്‍: Penetrate into the mind, heart, etc.; be comprehended. (Examples:  He needed a little time to let a notion sink into his mind. (
W. S. Maugham)   It hasn't really sunk in yet that..the children are ours. (Daily Express) (from Shorter Oxford English Dictionary)
 
അമേരിക്കന്‍ ചരിത്രത്തില്‍ ബദല്‍ നായകന്മാര്‍ ഏറെയുണ്ട്. ഫാനി ലോ ഹാമറും ബോബ് മോസസും പോലുള്ളവര്‍. അവര്‍ പൌരാവകാശത്തിനായുള്ള പോരാട്ടത്തിലെ നായകരാണ്.
ആദ്യം പറഞ്ഞത് ഒരു സ്ത്രീ നാമം. നായകനല്ല, നായിക.
 

അടുത്തത് വെറും മണ്ടത്തരമല്ല, പ്രത്യയശാസ്ത്രം ചേര്‍ന്ന തട്ടിപ്പും കൂടിയാണ്.
No matter what we’re told, no matter what tyrant exists, what border has been crossed, what aggression has taken place, it’s not that we’re going to be passive in the face of tyranny or aggression, no, but we’ll find ways other than war to deal with whatever problems we have, because war is inevitably—inevitably—the indiscriminant massive killing of huge numbers of people. And children are a good part of those people. Every war is a war against children.

നമ്മോട് എന്തു പറഞ്ഞു എന്നതല്ല പ്രശ്നം. ക്രൂരനായ ഏത് സ്വേഛാധിപതി ഇവിടെയുണ്ടായിരുന്നോ, ഏതെല്ലാം അതിരുകള്‍ ലംഘിച്ചുവോ ഏതുതരം ആക്രമണങ്ങളും അധിനിവേശങ്ങളും നടന്നു എന്നതൊന്നുമല്ല പ്രശ്നം. സ്വേഛാധിപത്യത്തെയും അധിനിവേശങ്ങളെയും നിശ്ചിന്തരായി നോക്കിനില്‍ക്കാന്‍ ഇനി ഞങ്ങളെ കിട്ടില്ല. നമ്മള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ യുദ്ധമല്ലാതെയുള്ള എല്ലാ മാര്‍ഗങ്ങളും നമ്മള്‍ തേടും. കാരണം യുദ്ധം അനിവാര്യതയാണ്, വിവേചനരഹിതമായി പാവങ്ങളെ കൂട്ടക്കൊലചെയ്യുന്ന അനിവാര്യത. ഈ ഇരകളില്‍ നല്ലപങ്കും കുട്ടികളാണ്. ഒരോ യുദ്ധവും കുട്ടികള്‍ക്കെതിരെയുള്ള യുദ്ധമാണ്.
സ്വേഛാധിപത്യത്തെയും അധിനിവേശങ്ങളെയും നിശ്ചിന്തരായി നോക്കിനില്‍ക്കാന്‍ ഇനി ഞങ്ങളെ കിട്ടില്ലത്രെ. അതു സി പി എം മുദ്രാവാക്യം മാത്രം. സിന്‍ പറഞ്ഞതിന് ആ അര്‍ത്ഥമല്ല. യുദ്ധത്തിനെതിരായ പ്രസ്താവനയെ വളച്ചൊടിച്ച് നേരെ വിരുദ്ധമായ അര്‍ത്ഥം വരുത്താനാണ് ദേശാഭിമാനിവക തര്‍ജ്ജമക്കാരന്‍ ശ്രമിക്കുന്നത്. അതിനുവേണ്ടി "യുദ്ധം അനിവാര്യതയാണ്" എന്നുവരെ എഴുതിവെച്ചിരിക്കുന്നു. 

ലേബലില്‍ ലാവ്ലിനുമുണ്ട്. പിണറായി വിജയനെ കളിയാക്കുകയാണ്. സെക്രട്ടറി സൂക്ഷിക്കുക. കള്ളന്‍ കപ്പലിലുണ്ട്.  
 
 വിവര്‍ത്തനം: എന്‍ എസ് സജിത് കടപ്പാട്: 'ഡെമോക്രസി നൌ'/ദേശാഭിമാനി വാരിക

8 Feb 2010

നായനാരുടെ ഒളിവുകാല സ്മൃതികള്‍

നായനാര്‍ ജീവിതസായാഹ്നത്തിലെഴുതിയ ഈ പുസ്തകം ബഹുരസമാണ്. താന്‍ സഹിച്ച ത്യാഗങ്ങള്‍, യാതനകള്‍ എന്നിവ നാലാളറിയട്ടെ എന്നല്ലാതെ മറ്റൊരു ഉദ്ദേശ്യവും ഈ പുസ്തകം നിറവേറ്റാനുദ്ദേശിക്കുന്നതായി നായനാര്‍ തന്നെ പറയുന്നില്ല. സ്വന്തം ദുരിതവും ത്യാഗവും പറഞ്ഞു കേമനാവുന്നത് ലേശം തരംതാണ ഏര്‍പ്പാടായാണ് ലോകത്തൊട്ടുമിക്കയിടത്തും കരുതപ്പെടുന്നതെന്നു കേരളത്തിലെ ചില കമ്യൂണിസ്റ്റു നേതാക്കന്മാര്‍ക്കറിഞ്ഞുകൂടാ. ഗുരു നിന്നു പാത്തിയാല്‍ നടന്നു പാത്തുന്ന ശിഷ്യന്മാരാവട്ടെ ഇതൊക്കെ വായിച്ച് വികാരവിജൃംഭിതരാവുകയും പുസ്തകത്തില്‍ തൊട്ട് ആണയിട്ട് ഇവരുടെ മഹത്വവും ധാര്‍മ്മികമൂല്യങ്ങളും വാഴ്ത്തുകയും ചെയ്യും. 
അങ്ങനെ പത്ത് കൊല്ലത്തിലധികം കാലത്തെ അജ്ഞാതവാസം കൊണ്ട കൈവന്ന ഒട്ടെറെ അനുഭവങ്ങള്‍. സഹിച്ച യാതനകളും പീഡനങ്ങളും. അവ വിതച്ച ആവേശവും നിശ്ചയദാര്‍ഢ്യവും. 
ആമുഖത്തില്‍ തന്റെ ഒളിവുജീവിതം ഓര്‍ത്ത് നായനാര്‍  പുളകംകൊള്ളുകയാണ്.
വടക്കേ മലബാറില്‍ പിറന്നുവീണ കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ കൃഷിക്കാര്‍ നടത്തിയ സമരങ്ങള്‍ക്കും ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത അധ്യായങ്ങള്‍ക്കും കൈയും കണക്കുമില്ല. അതില്‍ എളിയതെങ്കിലും എന്റേതായ പങ്ക് വഹിക്കാന്‍ കഴിഞ്ഞുവെന്നത് എന്നെ ഏറെ ചരിതാര്‍ഥനാക്കുന്നു. അതിനുവേണ്ടി സഹിച്ച കൊടുംയാതനകളുടെ കയ്പേറിയ അനുഭവങ്ങളും അഗ്നിപരീക്ഷണങ്ങളും മനസിലിട്ട് ചികയുമ്പോള്‍ ഇന്ന് വല്ലാത്ത അനുഭൂതി.
ഇങ്ങനെ ചികയുന്ന ചില അഗ്നിപരീക്ഷണങ്ങള്‍ സി പി എം അന്ധത ബാധിക്കാത്തവര്‍ വായിച്ചാല്‍ മറ്റു ചില അനുഭൂതികളാണുണ്ടാവുക. ഏതാനും ചില ഒളിവുജീവിത അദ്ധ്യായങ്ങള്‍ ഇവിടെ പ്രതിപാദിക്കുന്നു.
ഒരു കാടിനോടുചേര്‍ന്നുകിടക്കുന്ന മൊട്ടക്കുന്നില്‍ നായനാരും സംഘവും പൊലീസിനെ നേരിട്ട കഥ നായനാര്‍ വര്‍ണ്ണിക്കുന്നത് വായിക്കുക. 

തോക്കും പിടിച്ചു നില്‍ക്കുന്ന പൊലീസുകാരന്റെ മുന്‍പില്‍ പെട്ട വിപ്ലവസംഘം. നായനാരുടെ കുട കണ്ടു തോക്കാണെന്നു ധരിച്ചുപോയി പൊലീസുകാരന്‍. അയാള്‍ വിസിലടിച്ചു. പരിസരത്താകെയുള്ള പൊലീസുകാരെ വരുത്താനായിരുന്നു വിസിലടി. നായനാരുടെ ചെവിതുളച്ചുകയറിയ വിസിലടി. പിന്നെ നായനാരും സംഘവും എന്തുചെയ്തെന്നോ?

ഞങ്ങളിതു മനസ്സിലാക്കി അല്‍പ്പസമയം തിരിഞ്ഞുനിന്ന് മറുഭാഗം വഴിക്കു നടന്നു. നടക്കുകയായിരുന്നില്ല എങ്ങനെയോ കാലെടുത്തു വെക്കുകയായിരുന്നു എന്ന് പറയുന്നതാവും ശരി.
ലോറെല്‍, ഹാര്‍ഡി ചലച്ചിത്രത്തിലൊക്കെ കാണുംപോലെ. തോക്കുമായി പൊലീസുകാരന്‍ അപ്പുറം നിന്നു വിസിലടിക്കുന്നു. ചുറ്റുപാടുമുള്ള പൊലീസുകാര്‍ ഓടിവരുന്നു. നായനാരുടെ കുടത്തോക്കുകണ്ട് സ്തബ്ധരാവുന്നു. ആ സമയം വിപ്ലവകാരി സംഘം കുറച്ചുനേരം തിരിഞ്ഞുനില്‍‌ക്കുന്നു. എന്തോ അനുഷ്ഠാനമാവണം. പിന്നെ കാലെടുത്തുവെച്ച് മറുദിശയില്‍ നടക്കുന്നു. വെറുതെയാണോ ഒളിവുജീവിതത്തിന്റെ സുഖത്തെപ്പറ്റി ചില അസൂയാലുക്കള്‍ പറയുന്നത്.
വേറൊരു സംഭവം നോക്കുക:

വനത്തിന്റെ മധ്യത്തിലുള്ള കുടിലാണ് നായനാരുടെ ഷെല്‍ട്ടര്‍. ഒരു പകല്‍ നായനാര്‍ അകത്തിരുന്നു വായിക്കുന്നു. വീട്ടുകാരി ജോലിക്കു പോവാന്‍ പുറപ്പെടുമ്പോള്‍ പൊലീസു വരുന്നതു കാണുന്നു. നായനാരെ വിവരമറിയിക്കുന്നു. ഇറങ്ങിയോടി നായനാര്‍ കാട്ടിലൊളിക്കുന്നു. അവിടെയിരുന്ന് പൊലീസുകാരുടെ പരാക്രമങ്ങള്‍ കാണുന്നു. സി പി എസ് യു ബി ചരിത്രം എന്ന പുസ്തകം കണ്ട് അതാരുടേതാണെന്നു ചോദിച്ചുകൊണ്ട്   കല്യാണിയെ പൊലീസുകാര്‍ മര്‍ദ്ദിക്കുന്നതും വസ്ത്രം വലിച്ചുകീറുന്നതും നായനാര്‍ കാട്ടില്‍ മറഞ്ഞിരുന്നു കാണുന്നു. ഒരുവേള വിപ്ലവകാരിയുടെ കൈതരിച്ചെങ്കിലും പാര്‍ട്ടിബോധം ഉണര്‍ന്നു തന്റെ വിപുലമായ ലക്ഷ്യത്തെപ്പറ്റിയോര്‍ത്ത് അദ്ദേഹം അടങ്ങുന്നു.
ഇതൊക്കെ നടക്കുന്നത് വെറും ഇരുപതടി അകലെ. വീടും കാടും തമ്മില്‍ വെറും ഇരുപതടി അകലം. എന്നിട്ടു പൊലീസുകാര്‍ നായനാരെ കണ്ടില്ല. പട്ടാപ്പകല്‍! വെറും ഇരുപതടി അപ്പുറത്ത് ഒളിവിലെ വീരനായകന്‍ ഇരിക്കുന്നു. ഹമ്പോ എന്തൊരു കാട്! ഇരുപതടിയകലെ ഇത്തരത്തില്‍ ആളെ ഒളിപ്പിക്കാവുന്ന കാട് കഥകളിലേ കണ്ടിട്ടുള്ളൂ.
ഇത്തരം കാടുകള്‍ നായനാരുടെ സ്മൃതിയില്‍ ഒന്നല്ല.  


ഒരു കുറ്റിക്കാട്ടിലൊളിച്ച നായനാരെ പൊലീസുകാര്‍ വളഞ്ഞു. 
"പലഭാഗത്തുനിന്നും ടോര്‍ച്ചിന്റെ വെളിച്ചം. ആ വീടം ഈ കാടുമടക്കം ഗുണ്ടകള്‍ പൊലീസിന്റെ സഹായത്തോടെ വളഞ്ഞുനിന്ന് പരിശോധിക്കുകയാണ്. കല്ലേറായിരുന്നു അടുത്ത പ്രയോഗം."
നായനാര്‍ മലര്‍ന്നുകിടക്കുന്ന കുറ്റിക്കാടിന്റെ മധ്യത്തില്‍ വരാന്‍ ധൈര്യംപോരാത്തതുകൊണ്ട് ചുറ്റും നടന്ന് ടോര്‍ച്ചടിക്കുകയും കല്ലെറിയുകയും ചെയ്ത് രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവര്‍ പോയി!
 "തികഞ്ഞ മദാലസയായിരുന്ന" ഒരു യുവതി ഗൃഹനാഥയായുള്ള വീട്ടില്‍ ഒളിവില്‍  താമസിച്ചതും അവളുടെ ജാരന്റെ സന്ദര്‍ശനത്തിനു സാക്ഷ്യം വഹിക്കേണ്ടിവന്നതും നായനാര്‍ വര്‍ണ്ണിക്കുന്നു. സന്ധ്യ്ക്കു വന്ന് തന്റെ കൈപിടിച്ച ഈ മദാലസയെ കമ്യൂണിസത്തിലെ സ്ത്രീവിമോചന പാഠങ്ങള്‍ നായനാര്‍ പഠിപ്പിച്ചതു വര്‍ണ്ണിക്കുന്നത് നല്ല രസമാണ്.
 
ആദ്യം ഈ മദാലസയോട് ഓതിയ ഈ കമ്യൂണിസ്റ്റ് പാഠങ്ങള്‍ പിന്നീട് താനോതിയത് കെ എം മാണിയോടായിരുന്നുവെന്നും നായനാര്‍ ഓര്‍ക്കുന്നു.
അനുരാഗവിവശയായ തരുണിയോടും നായനാര്‍ ഇതേപാഠങ്ങള്‍ പ്രയോഗിച്ചു. തിരുവിതാംകൂറില്‍ താമസിക്കുന്ന കാലത്തായിരുന്നു മധുരപ്പതിനേഴുകാരിയായ ലക്ഷ്മിക്കു നായനാരോട് അനുരാഗം ഉണ്ടായത്. 
ഗ്രാമത്തിനു ചന്ദനക്കുറി ചാര്‍ത്തുന്ന കായലോരത്തെ ഒരു കൊച്ചുകുടിലിലാണ് ഞാനന്ന് താമസിച്ചത്.
പിന്നെ പ്രേമമെങ്ങനെ വരാതിരിക്കും. നാടുവാഴി സംസ്കാരത്തിനുനേരേ വാക്കുകള്‍കൊണ്ടു പ്രകമ്പനമുണ്ടാക്കുമെങ്കിലും ഈ നായന്മാരുടെ മനസ്സില്‍ ചന്ദനക്കുറി ചിലതൊക്കെ ഉണര്‍ത്തും. ലക്ഷ്മിയോട്  ഒരുമിച്ചുണ്ണുകയും ഒരുമിച്ചു കുളിക്കുകയും ചെയ്തുണ്ടായ പ്രണയം.

 
"യുവാവും കോമളനുമായ ആ ഏകാന്തവാസിയോട്" എന്നു തന്നെപ്പറ്റിതന്നെ പറയുന്നു നായനാര്‍! 
ഏതായാലും ഈ കോമളന്‍ തരുണിയെ ഉദ്ബോധിപ്പിക്കാനായി പറയുന്ന കാര്യങ്ങള്‍ കമ്യൂണിസ്റ്റുകാരനായ ശ്രീനിവാസന്‍ പെണ്ണുകാണാന്‍പോയി പറയുന്ന കാര്യങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. ചിത്രമേതെന്ന് ഓര്‍മ്മയില്ല.
ചന്ദനക്കുറി മാത്രമല്ല. ലേശം ജ്യോതിഷവും നായനാര്‍ക്കു വിരോധമില്ല. കമ്യൂണിസ്റ്റുകാരനായ കണിയാന്‍ പ്രശ്നം വെച്ചു പറഞ്ഞു ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പില്‍ തോല്‍ക്കും. തോറ്റു, പറഞ്ഞതുപോലെ. യാദൃച്ഛികതയാണോ അതോ ജ്യോതിഷത്തിന്റെ ഫലപ്രാപ്തിയില്‍ അത്ഭുതം കൂറുന്ന വിശ്വാസമാണോ നായനാര്‍ ഇവിടെ പങ്കുവെയ്ക്കുന്നതെന്നു വായനക്കാര്‍ നിശ്ചയിക്കുക.


തന്റെ ഒളിവിലെ അനുഭവങ്ങള്‍ ഉണ്ടാക്കുന്ന വിജൃംഭനം പോരാഞ്ഞ് ജൂലിയസ് ഫുച്ചീക്കിനെ കുറച്ചു ദീര്‍ഘമായി ഉദ്ധരിക്കുന്നുണ്ട് നായനാര്‍. അദ്ദേഹത്തെ തൂക്കിക്കൊന്നെന്ന് ഒരു നാലിടത്തെങ്കിലും പറയുകയും ചെയ്യുന്നു. തൂക്കിലേറ്റിയല്ല, കഴുത്തുവെട്ടിയാണ് അദ്ദേഹത്തെ കൊന്നത്. 
ഇങ്ങനെയൊക്കെ ഒളിവിലെ സ്മൃതികളെഴുതി അതു പാര്‍ട്ടിക്കാര്‍‌ വിശ്വസിക്കുമെന്നു വിചാരിക്കുന്ന നേതാക്കളുടെ മനോനില, അതു വിശ്വസിക്കുന്ന അണികളുടെ മനോനില, ഇതൊക്കെ വിചിത്രം തന്നെ.

6 Feb 2010

ഇ എം എസ് ഫോബിയ

ഇ എം എസ് നമ്പൂതിരിപ്പാട് എന്നു കേട്ടാല്‍ സി പി എം ബ്ലോഗര്‍മാര്‍ ഞെട്ടും. പേടിയാണ് അത്രയും. കാരണം ഇ എം എസ് സമ്പൂര്‍ണ്ണകൃതികള്‍ നൂറുസഞ്ചികയില്‍ സഞ്ചയിച്ചിരിക്കുന്നു.  ഇത്രയ്ക്ക് അപകടം പിടിച്ച പുസ്തകങ്ങള്‍ കേരള ചരിത്രത്തിലുണ്ടായിട്ടുണ്ടാവില്ല. സഞ്ചയിക്കേണ്ടായിരുന്നു. കാലത്തിന്റെ ഒഴുക്കിനു വിട്ടുകൊടുത്താല്‍ മതിയായിരുന്നു. ഇത്ര പെട്ടെന്ന് ഇ എം എസിനെ ഇല്ലാതാക്കുന്ന ഏര്‍പ്പാടാവും ഇതെന്നാരറിഞ്ഞു.
ഇതു ഒരു സഞ്ചികയുടെ പുറംചട്ട. കാര്‍ട്ടൂണാണ്. 1978 -ലേതാണെന്നും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നതാണെന്നും പി എ തോമസ് കുട്ടിയുടേതാണെന്നും മാത്രം പറയുന്നുണ്ട്. കൊഴുത്ത തുടകള്‍ കാട്ടി കിടക്കുന്ന സിനിമാ നടിയും സമീപത്തായി പ്രൊഡ്യൂസറും ഡിസ്ട്രിബ്യൂട്ടറും. ആ കാലുകള്‍ കഥ പറയുന്നു എന്നു കാര്‍ട്ടൂണില്‍ കാണുന്നത്.
ഈ ചിത്രം ഈ പുസ്തകത്തിന്റെ ചട്ടയ്ക്ക് യോജിക്കുന്നതെങ്ങനെയെന്നു പുസ്തകം പറയുന്നില്ല. ആ കാലുകള്‍ പറയുന്ന കഥയെന്താണെന്ന് ഈ സഞ്ചികയില്‍ ഇ എം എസ്സും പറയുന്നില്ല.

31 Jan 2010

അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ ഇ എം എസ് ഭക്തിയും ചില കൊച്ചുകള്ളങ്ങളും

അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ ഇ എം എസ് ഭക്തി എന്നു പറയണോ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരന്റെ ഇ എം എസ് ഭക്തി എന്നു പറയണോ? പാര്‍ട്ടിയില്‍ നിന്നു പുറത്തായ അപ്പുക്കുട്ടന്‍ ഇത്തരമൊരു കള്ളപ്പുസ്തകം എഴുതാനിടയില്ല. അന്നു ചേരയെത്തിന്നുന്ന പാര്‍ട്ടിയില്‍ നടുക്കണ്ടം നോക്കിത്തിന്ന് അപ്പുക്കുട്ടന്‍ വള്ളിക്കുന്നു മിടുക്കനായി. ആ മിടുക്കാണ് അറിയപ്പെടാത്ത ഇ എം എസ് എന്ന ജീവചരിത്രം. കുറെയേറെ എഡിഷനുകള്‍. സാഹിത്യ അക്കാദമി അവാര്‍ഡ്. എം എന്‍ വിജയന്റെ മുന്‍കുറി. അതിന്റെ പേര് അസ്വസ്ഥമാക്കുന്ന ഇ എം എസ്... പി ഗോവിന്ദപിള്ളയുടെ അവതാരിക. പറയാതെവിട്ടും വിലയിരുത്താതെ വിട്ടും കാട്ടുന്ന കള്ളങ്ങള്, കൊച്ചുകള്ളങ്ങള്‍‍.
കുഞ്ചു രാവിലെ പായയും ചുരുട്ടി കുളങ്ങരയ്ക്കുപോവുന്നതിന്റെ രഹസ്യം വള്ളിക്കുന്ന് കണ്ടുപിടിച്ച് വിവരിച്ചിരിക്കുന്നു. കിടക്കയില്‍ മുള്ളുന്ന ശീലക്കേടുണ്ട് കുഞ്ചുവിന്. ഇതൊന്നും നാട്ടാര്‍ക്കറിയില്ലല്ലോ. അറിയപ്പെടാത്ത ഇ എം എസ് ആണ് വള്ളിക്കുന്നിന്റെ വിഷയം.

വിവാഹത്തെപ്പറ്റി ഒരദ്ധ്യായമുണ്ട്. ചടങ്ങുകളൊക്കെ വിശദമായി വിവരിച്ചിരിക്കുന്നു. വധുവിന് എച്ചില്‍ നല്കാതെ മുഴുവന്‍കഴിച്ചെണീറ്റ ഇ എം എസ് മണിയറയിലും ആദര്‍ശം പാലിച്ച കാര്യം വള്ളിക്കുന്നു വിവരിക്കുന്നു.

പക്ഷേ... സ്ത്രീധനം വാങ്ങിയതിനെപ്പറ്റി ഒരു പരാമാര്‍ശവുമില്ലല്ലോ. 1987-ലാണ് പുസ്തകമിറങ്ങുന്നത്. 1985-ലാണ് ഇ എം എസ് താന്‍ സ്ത്രീധനം വാങ്ങിയതിനെ തരംതാണ് ന്യായീകരിക്കുന്നത്. അതിനും വര്‍ഷങ്ങള്‍ക്കുമുമ്പാണ് അന്തര്‍ജ്ജനം വനിതയുമായുള്ള അഭിമുഖത്തില്‍ ഈ രഹസ്യം പുറത്തുവിടുന്നത്. അപ്പോള്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന് ഇക്കാര്യം അറിയാതിരിക്കാന്‍ വഴിയില്ല. വിപ്ലവത്തിനുവേണ്ടി ചെയ്ത നെറികേടുകള്‍. ആ നെറികേടുകള്‍ പറയാതിരിക്കുക എന്ന നെറികേടും വിപ്ലവത്തിനുവേണ്ടി. നേരും നെറിയും നിശ്ചയിക്കുന്നത് വിപ്ലവത്തിന്റെ, പാര്‍ട്ടിയുടെ, നേതാക്കന്മാരുടെ സൌകര്യം അനുസരിച്ച്.
പക്ഷേ, ഈ ജീവിതത്തിന്റെ ആദ്യകാലം ഒരു വലിയ തട്ടിപ്പാണെന്ന് അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ പുസ്തകം ഭക്തിതീണ്ടാതെ വായിച്ചാല്‍ കാണാം. അതിനെപ്പറ്റി പിന്നീട്.
വിവാഹത്തെപ്പറ്റി പറയുന്നിടത്ത് ഒരു ഫോട്ടോ കൊടുത്തിട്ടുണ്ട്. വിവാഹവേളയില്‍ എന്ന അടിക്കുറിപ്പോടെ. അതിലുള്ളത് തലനരച്ച ഇ എം എസ്. ഏ കെ ജിയുമുണ്ടത്രേ അടുത്ത്. അന്തര്‍ജ്ജനത്തിനും നല്ല  പ്രായം മതിക്കുന്നു.  മുപ്പതാവുന്നതിനുമുമ്പായിരുന്നു വിവാഹം. സ്കേന്‍ കൊടുത്തത് 2003ലെ റിവൈസ്ഡ് എഡിഷന്‍ ബ്ലാക്ക്  & വൈറ്റ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചതില്‍നിന്നാണ്.
ആ  ഫോട്ടോയും ഒരു കൊച്ചുകള്ളമല്ലേ എന്നു സംശയം. തറ്റുടുത്ത്, കുപ്പായമില്ലാതെ, പൂണൂലും കാട്ടി  കോലും പിടിച്ചായിരിക്കുമല്ലോ ചടങ്ങുകള്‍ പ്രകാരം നടന്ന ഈ വിവാഹത്തില്‍ നമ്പൂതിരിപ്പാടിന്റെ രൂപം. പകരം കുപ്പായമിട്ട് സോഫയില്‍ ഭാര്യയോടൊപ്പമിരിക്കുന്ന ഫോട്ടോ കൊടുത്തതും ഒപ്പം ഏ കെ ജി ഉണ്ട് എന്നു പറയുന്നതും ശരിക്കും ഉള്ളതുതന്നെയോ വള്ളിക്കുന്നേ? (സത്യത്തില്‍ നമ്പൂതിരിസമുദായത്തില്‍പ്പെടാത്ത ആരെങ്കിലും ഇ എം എസിന്റെ വിവാഹത്തില്‍ പങ്കുകൊണ്ടോ എന്നറിയാന്‍ താത്പര്യമുണ്ട്.)