പി കെ പോക്കറുടെ പദഘോഷ എഡിറ്റോറിയല്‍
14 years ago
Kerala politics
Who would expect a political retard's hate-speech to serve as an editorial of a literary journal? Most people, I suppose, would expect some decency in speech and language when it comes to literary business. However, here is a funny "professor" blissfully ignorant of the decorum of gentlemanly speech carrying on his party activism (which is nothing else but hooliganism) in the guise of a literary editor. He is foul-mouthing Mr. Manmohan Singh, the Prime Minister of India and apparently having a good time of it. He has parted with the last shred of seemliness to put up this show and his editorial is nothing less than a criminal libel aimed at a high profile statesman.The powers that be that wanted his imposition as finance minister succeeded in making him the Prime Minister of India. This required a series of assassinations in the most celebrated of Indian political families.
He [Mr. Singh] left the left and began a series of scandalizing and even massacring left activists in its strongholds such as W. Bengal, in coalition [sic] with Trinamool Congress and Maoists.
I am sorry, Prime Minister, I must call you a liar. [...] I am not insinuating anything about our Prime Minister, but I am fully convinced that he is a liar and he is an impostor on behalf of imperialism.Deriving joy from name calling from the safe precincts of your backyard, professor? And think it very brave, don't you? Rely on your luck and your obscurity this time but show better wisdom next time.
അദ്ദേഹത്തിന്റെ ആത്മകഥയില്‍ താനെങ്ങനെയാണ് പൊതുജീവിതത്തില്‍ പ്രവേശിക്കുന്നത് എന്നദ്ദേഹം വിവരിക്കുന്നുണ്ട്. 1923-ന്റെ അവസാനത്തോടടുത്താണിത്.തുടര്‍ന്ന് 1923-ല്‍ യോഗക്ഷേമസഭയുടെ സമ്മേളനത്തില്‍ അദ്ദേഹം എടുത്ത നിലപാടുകളെപ്പറ്റി രാമകൃഷ്ണ വാചാലനാവുന്നു. വളരെ വിപ്ലവകരമായ നിലപാടുകള്‍, ലാളിത്യം നിറഞ്ഞ നിലപാടുകള്‍, പ്രത്യാഘാതങ്ങളെ തെല്ലും കൂസാതെ അദ്ദേഹം സ്വീകരിച്ചത് അദ്ദേഹത്തിന്റെ ആദര്‍ശധീരതയുടെ തെളിവായി ഇദ്ദേഹം എടുത്തുകാട്ടുന്നു.
1923-ലെ കന്നിക്കാരനായ ഇ എം എസും പിന്നീടുള്ള പരിണതപ്രജ്ഞനായ ഇ എം എസും തമ്മിലുള്ള വ്യത്യാസം ഇത്രമാത്രമാണ്. അദ്ദേഹത്തിന്റെ ഭാഷ കൂടുതല്‍ നിശിതവും കൂടുതല്‍ ഋജുവും ആയിത്തീര്‍ന്നിരിക്കുന്നു.ആത്മകഥയില്‍ ഇത്രാം അദ്ധ്യായത്തിലാണ് ഇ എം എസ് ഈ കാര്യങ്ങള്‍ വിശദീകരിക്കുന്നതെന്നുപോലും രാമകൃഷ്ണ പറയുന്നു. രാമകൃഷ്ണ ആരാണെന്ന് എനിക്കറിയില്ല. രാമകൃഷ്ണയുടെ ബൌദ്ധികനിലവാരം മാര്‍ക്സിസ്റ്റുപാര്‍ട്ടി ബ്ലോഗെര്‍മാരുടെ നിലവാരത്തില്‍നിന്ന് ഒട്ടും മീതെയാണെന്നു തോന്നുന്നില്ല.
ഉപസഭയ്ക്ക് ഒരു സെക്രട്ടറി വേണം...തുടര്‍ന്ന് മലയാളം എഴുതാനറിയാത്തെ കുഞ്ചു അക്ഷരമാല പഠിക്കാന്‍ തുടങ്ങുന്നത് ജീവചരിത്രകാരന്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നു വിവരിക്കുന്നു.
അധ്യക്ഷനായിരുന്ന പുതുമന പറഞ്ഞു: 'സെക്രട്ടറി കുഞ്ചു തന്നെ ആകട്ടെ.'
ഒട്ടും പ്രതീക്ഷിച്ചതല്ല. അതുകൊണ്ട് പറയുകയും ചെയ്തു. 'എനിക്കൊന്നും അറീല്യ.'
'സാരംല്യ. ഒക്കെ പഠിപ്പിച്ചുതരാം.' പുതുമന സമാധാനിപ്പിച്ചു. പിന്നെ മടിച്ചില്ല.
അങ്ങനെ പതിനാലാം വയസ്സില്‍ ആദ്യത്തെ ഔദ്യോഗിക പദവി ഏറ്റെടുത്തു. സെക്രട്ടറി.
തൃശൂരില്‍ കൂടിയ ആ സമ്മേളനമാണ് എന്റെ ജീവിതത്തില്‍ ആദ്യമായെനിക്കനുഭവപ്പെട്ട സമ്മേളനം. അതിന് മുമ്പ് കൂടിയ വിഷയനിര്‍ണ്ണയകമ്മിറ്റിയോഗം ഒരു സന്ദര്‍ശകനെന്ന നിലയ്ക്ക് വീക്ഷിക്കാനും പൊതുസമ്മേളനത്തില്‍ പ്രതിനിധിയെന്ന നിലയ്ക്ക് പങ്കെടുക്കാനും എനിക്കവസരം ലഭിച്ചു. ഇതിന്റെ ഫലമായി വിവിധാഭിപ്രായങ്ങളോരൊന്നും മനസ്സിലാക്കാനും ഏത് ശരി, ഏത് തെറ്റ് എന്ന കാര്യത്തില്‍ വ്യക്തമായ അഭിപ്രായം രൂപീകരിക്കാനും എനിക്ക് കഴിഞ്ഞു. ഭാഗം അനിവാര്യമാണ്, അത് ആളോഹരിയായിരിക്കണം താനും- ഇതാണ് ഞാന്‍ രൂപീകരിച്ച അഭിപ്രായം.ആത്മകഥയില്‍നിന്ന്, 1995ല്‍ ചിന്ത ഇറക്കിയ പതിപ്പനുസരിച്ച് (ഇ എം എസ് എത്ര ആത്മകഥയെഴുതിയിട്ടുണ്ട് എന്നറിയില്ല. ഈ ആത്മകഥയില്‍ സ്ത്രീധനം ഒറ്റ വരിയില്‍ പരാമര്‍ശിക്കുന്നുണ്ട്. അതിനെക്കുറിച്ചു പിന്നീട്.)
സമ്മേളനത്തില്‍ വെറും കാഴ്ചക്കാരനും കേള്‍വിക്കാരനുമായിരുന്നു കുഞ്ചു.സഖാക്കള്‍ വിഷമിക്കാതിരിക്കാന്‍ ഇത്രകൂടി വള്ളിക്കുന്നു കൂട്ടിച്ചേര്‍ക്കുന്നു.
തികച്ചും ഗൌരത്തോടെയാണ് പക്ഷേ എല്ലാം ഉള്‍ക്കൊണ്ടത്.ഇങ്ങനെയിങ്ങനെയാണ് മഹാന്മാര്‍ ഉണ്ടാവുന്നത്. ആളോഹരി ഭാഗം വേണമെന്നു പറഞ്ഞു, മഹാന്‍. ഇതിലും ഭേദം പായയില്‍ മുള്ളുന്ന കുഞ്ചു രാവിലെ സ്വയം പായയും മടക്കി കുളങ്ങരയ്ക്കു പോവുന്നതു ചൂണ്ടിക്കാട്ടി മഹത്വം ദര്‍ശിക്കുകയായിരുന്നു. പതിന്നാലാം വയസ്സില്‍ ഒരക്ഷരം മിണ്ടാതെ പങ്കെടുത്ത യോഗത്തില്‍ കുഞ്ചു സ്വീകരിച്ച നിലപാടുകളുടെ വിപ്ലവവും ധീരോദാത്തതയും വര്‍ണ്ണിക്കുകയാണ് ചിന്ത പബ്ലിഷേഴ്സ് ഇ എം എസിനെക്കുറിച്ചു പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ ഒരു ഡോക്റ്റര്‍ ജി. രാമകൃഷ്ണ. ഐ വി ദാസാണ് എഡിറ്റര്‍. ഇ എം എസിന്റെ കുറിപ്പുണ്ട് തുടക്കത്തില്‍. ചുരുക്കത്തില്‍ ഔദ്യോഗികമായ പുസ്തകം. ഇങ്ങനെ എഴുതാനും പ്രസിദ്ധീകരിക്കാനുമൊക്കെ വേണം തൊലിക്കട്ടി. ചില്ലറയൊന്നും പോര. വെറുതേയാണോ സി പി എം ബ്ലോഗെര്‍മാര്‍ക്ക് തൊലിക്കട്ടി. തലമുറയായി ആളോഹരി പകര്‍ന്നുകിട്ടിയത് ചില്ലറക്കാരില്‍നിന്നല്ലല്ലോ.
എന്റെ ബ്രാഹ്മണ സമുദായത്തോടുള്ള കൂറിനെപ്പറ്റി വിമര്‍ശനപരമായി പറയുന്നവര്‍ ഒരു കാര്യം മറക്കുന്നു. ബ്രാഹ്മണസമുദായത്തെ ബാധിച്ച അപചയങ്ങള്‍ക്കെതിരെ പത്തുവയസ്സുള്ളപ്പോള്‍തൊട്ട് ഞാന്‍ പോരാടിയിട്ടുണ്ട്. (സഞ്ചിക, 42, പേജ് 296)
വിവര്‍ത്തനം: എന്‍ എസ് സജിത് കടപ്പാട്: 'ഡെമോക്രസി നൌ'/ദേശാഭിമാനി വാരിക
Posted by വര്‍ക്കേഴ്സ് ഫോറം at 7:25 PM![]()
Labels: അധിനിവേശം, ചരിത്രം, ലാവ്ലിന്, സാമ്രാജ്യത്വം, ഹൊവാര്‍ഡ് സിന്‍
അങ്ങനെ പത്ത് കൊല്ലത്തിലധികം കാലത്തെ അജ്ഞാതവാസം കൊണ്ട കൈവന്ന ഒട്ടെറെ അനുഭവങ്ങള്‍. സഹിച്ച യാതനകളും പീഡനങ്ങളും. അവ വിതച്ച ആവേശവും നിശ്ചയദാര്‍ഢ്യവും.ആമുഖത്തില്‍ തന്റെ ഒളിവുജീവിതം ഓര്‍ത്ത് നായനാര്‍ പുളകംകൊള്ളുകയാണ്.
വടക്കേ മലബാറില്‍ പിറന്നുവീണ കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ കൃഷിക്കാര്‍ നടത്തിയ സമരങ്ങള്‍ക്കും ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത അധ്യായങ്ങള്‍ക്കും കൈയും കണക്കുമില്ല. അതില്‍ എളിയതെങ്കിലും എന്റേതായ പങ്ക് വഹിക്കാന്‍ കഴിഞ്ഞുവെന്നത് എന്നെ ഏറെ ചരിതാര്‍ഥനാക്കുന്നു. അതിനുവേണ്ടി സഹിച്ച കൊടുംയാതനകളുടെ കയ്പേറിയ അനുഭവങ്ങളും അഗ്നിപരീക്ഷണങ്ങളും മനസിലിട്ട് ചികയുമ്പോള്‍ ഇന്ന് വല്ലാത്ത അനുഭൂതി.ഇങ്ങനെ ചികയുന്ന ചില അഗ്നിപരീക്ഷണങ്ങള്‍ സി പി എം അന്ധത ബാധിക്കാത്തവര്‍ വായിച്ചാല്‍ മറ്റു ചില അനുഭൂതികളാണുണ്ടാവുക. ഏതാനും ചില ഒളിവുജീവിത അദ്ധ്യായങ്ങള്‍ ഇവിടെ പ്രതിപാദിക്കുന്നു.
ഞങ്ങളിതു മനസ്സിലാക്കി അല്‍പ്പസമയം തിരിഞ്ഞുനിന്ന് മറുഭാഗം വഴിക്കു നടന്നു. നടക്കുകയായിരുന്നില്ല എങ്ങനെയോ കാലെടുത്തു വെക്കുകയായിരുന്നു എന്ന് പറയുന്നതാവും ശരി.ലോറെല്‍, ഹാര്‍ഡി ചലച്ചിത്രത്തിലൊക്കെ കാണുംപോലെ. തോക്കുമായി പൊലീസുകാരന്‍ അപ്പുറം നിന്നു വിസിലടിക്കുന്നു. ചുറ്റുപാടുമുള്ള പൊലീസുകാര്‍ ഓടിവരുന്നു. നായനാരുടെ കുടത്തോക്കുകണ്ട് സ്തബ്ധരാവുന്നു. ആ സമയം വിപ്ലവകാരി സംഘം കുറച്ചുനേരം തിരിഞ്ഞുനില്‍ക്കുന്നു. എന്തോ അനുഷ്ഠാനമാവണം. പിന്നെ കാലെടുത്തുവെച്ച് മറുദിശയില്‍ നടക്കുന്നു. വെറുതെയാണോ ഒളിവുജീവിതത്തിന്റെ സുഖത്തെപ്പറ്റി ചില അസൂയാലുക്കള്‍ പറയുന്നത്.
"പലഭാഗത്തുനിന്നും ടോര്‍ച്ചിന്റെ വെളിച്ചം. ആ വീടം ഈ കാടുമടക്കം ഗുണ്ടകള്‍ പൊലീസിന്റെ സഹായത്തോടെ വളഞ്ഞുനിന്ന് പരിശോധിക്കുകയാണ്. കല്ലേറായിരുന്നു അടുത്ത പ്രയോഗം."നായനാര്‍ മലര്‍ന്നുകിടക്കുന്ന കുറ്റിക്കാടിന്റെ മധ്യത്തില്‍ വരാന്‍ ധൈര്യംപോരാത്തതുകൊണ്ട് ചുറ്റും നടന്ന് ടോര്‍ച്ചടിക്കുകയും കല്ലെറിയുകയും ചെയ്ത് രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവര്‍ പോയി!
ഗ്രാമത്തിനു ചന്ദനക്കുറി ചാര്‍ത്തുന്ന കായലോരത്തെ ഒരു കൊച്ചുകുടിലിലാണ് ഞാനന്ന് താമസിച്ചത്.