പി കെ പോക്കറുടെ പദഘോഷ എഡിറ്റോറിയല്‍
14 years ago
Kerala politics
സിനിമ ഒരു ദൃശ്യകലയാണെന്നാണ് ആസ്ഥാന നിരൂപകരും പണ്ഡിതരും, അത്ഭുതം മറ നീക്കുന്ന വിധത്തിലെന്ന വണ്ണം കുട്ടികളെ പഠിപ്പിച്ചുതുടങ്ങാറുള്ളത്. ദൃശ്യത്തിന്റെ ഈ കലയിലും കളിയിലും ശബ്ദത്തിന് എന്ത് സ്ഥാനമാണുള്ളത് എന്നും ഈ വിധാതാക്കള്‍ ചോദിച്ചുകളയും.സംഗതി കാണുന്നത് ഇവിടെ. ആര്‍ക്കെതിരായാണാവോ ഈ നിഴല്‍യുദ്ധം. എഴുത്തില്‍ അവശ്യം പാലിക്കേണ്ട സദാചാരമില്ലായ്മയാണിത്.
പറഞ്ഞു വരുന്നത്, സിനിമ എന്നത് ദൃശ്യത്തിന്റെ മാത്രമല്ല, ശബ്ദത്തിന്റെയും ഒരു കലയും മാധ്യമവുമാണെന്നു തന്നെയാണ്.ഇതു പറഞ്ഞുവരണമെങ്കില്‍ ഈ ഡോണ്‍ ക്വിക്സോട്ടിനു ചില കാറ്റാടി യന്ത്രങ്ങള്‍ വേണം. ഇവിടെ അങ്ങോര് ചെന്നു കുത്തുന്ന കാറ്റാടികള്‍ സ്വന്തം സൈദ്ധാന്തിക ഭൂതകാലവും സഹമാര്‍ക്സിസ്റ്റ് പാര്‍ട്ടി ചലച്ചിത്ര സൈദ്ധാന്തികന്മാരുടെ (പു ക സ, ചലച്ചിത്ര അക്കാദമി, ഫെഡറേഷന്‍ ഓഫ് ഫില്‍മ് സൊസൈറ്റീസ്) സൈദ്ധാന്തിക അഭ്യാസങ്ങളുമാവണം. ഇപ്പോള്‍ ടിയാന്‍റെ പ്രധാന സിദ്ധാന്തവേല പിന്തിരിപ്പന്‍ സിനിമയില്‍ മുന്തിരിപ്പഴം കണ്ടെത്തലാണ്. റസൂല്‍ പൂക്കുട്ടി, റഹ്മാന്‍ എന്നിങ്ങനെ. ഒക്കെക്കൊള്ളാം വിവരക്കേടുകള്‍ വിളമ്പുന്നതൊഴിച്ചാല്‍. ഗെറ്റിനോ എന്ന അര്‍ജെന്‍റീനക്കാരനായ സംവിധായകന്‍ വെടിയുണ്ടക്കിരയായ കാര്യം മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ലേഖനത്തിന്‍റെ ആമുഖത്തില്‍ തന്നെ രാമചന്ദ്രന്‍ പറഞ്ഞാണ് അറിയുന്നത്. സംശയം തോന്നി അന്വേഷിച്ചപ്പോള്‍ അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നും താനിപ്പോഴും ജീവനോടെയുണ്ടെന്നും താന്‍ ചത്തുകാണാന്‍ കൊതിക്കുന്ന ആ നിരൂപകപ്പരിഷയെ കാച്ചണമെന്നുമാണ് ഗെറ്റിനോ പറഞ്ഞത്. രാമചന്ദ്രന്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ എന്തു കഥിച്ചാലും അതില്‍ നല്ലൊരു ഭാഗം ഇത്തരം വിവരക്കേടായിരിക്കും. ഈ ലേഖനത്തിലും ഉണ്ട് വിവരക്കേടുകള്‍ വേണ്ടത്ര.
1960കളിലെ സിനിമ-വെരിത്തെ കാലഘട്ടത്തില്‍ യൂറോപ്പിലാകമാനം സ്റുഡിയോകള്‍ ഉപേക്ഷിക്കപ്പെടുകയും പുറം ലോകമാണ് തങ്ങളുടെ പ്രതിപാദനരീതിയെ സത്യസന്ധമാക്കുന്നത് എന്ന കടുത്ത നിലപാട് വലിയൊരു വിഭാഗം ചലച്ചിത്രകാരന്മാര്‍ സ്വീകരിക്കുകയും ചെയ്തു. ഈ നിലപാട് അതേ രൂപത്തില്‍ പില്‍ക്കാലത്ത് നിലനിന്നില്ലെങ്കിലും ചിത്രീകരണ സമയത്തെ ശബ്ദങ്ങളാണ് കഴിയാവുന്നത്ര ആധാരമാക്കേണ്ടത് എന്ന നിലപാട് ലോകസിനിമയില്‍ കൂടുതല്‍ കൂടുതലായി അംഗീകരിക്കപ്പെട്ടുവരുന്നു. ഹാന്റ് ഹെല്‍ഡ് ക്യാമറ പോലെ, നീളമുള്ള വടിയുടെ അറ്റത്ത് കെട്ടി വെച്ച മൈക്രോഫോണും നിര്‍ബന്ധമായ ഒരു ചിത്രീകരണ അടിസ്ഥാനമായി ലോകത്തെമ്പാടും ചലച്ചിത്ര പ്രവര്‍ത്തകര്‍ പരിഗണിച്ചു.Cinéma vérité എന്നത് മുഖ്യമായും ഏതാനും വട്ടന്മാര്‍ (നല്ല അര്‍ത്ഥത്തില്‍) ഒരു കേമറയും ഒരു റെക്കോഡിങ് യന്ത്രവും കയ്യിലേന്തി (ചിലപ്പോള്‍ രണ്ടും ഓരോ കയ്യില്‍) നടന്നു ചെയ്ത അഭ്യാസമായിരുന്നു. documentary നിര്‍മ്മാണത്തിലായിരുന്നു ഈ രീതി. ഈ രീതിയിലെ പ്രധാനമായ ചില ഉദാഹരണങ്ങള്‍ ഇവിടെക്കാണാം. ഒരു അമേരിക്കന്‍ യൂനിവേര്‍സിറ്റി ഹോസ്റ്റ് ചെയ്യുന്ന സൈറ്റ് ആകയാല്‍ ഫ്രെഞ്ച് വെറിതെയെക്കാള്‍ അമേരിക്കന്‍ സ്കൂളിനു പ്രാധാന്യം നല്കിയെന്നു തോന്നുന്നു. ഈ രീതി ചെലുത്തിയ സ്വാധീനം ആ രീതി പാലിച്ച ചിത്രങ്ങളുടെ എണ്ണത്തിനെ അപേക്ഷിച്ച് വളരെ ഗണ്യമായിരുന്നു എന്നു ജെയിംസ് മോണക്കോ പറയുന്നു. എന്നാല്‍ ഡോക്യുമെന്‍ററി ചലച്ചിത്രത്തിന്‍റെ മേഖലയിലുണ്ടായ ഒരു സ്കൂള്‍ കാരണം യൂറോപ്പിലാകമാനം സ്റ്റുഡിയോകള്‍ ഉപേക്ഷിക്കപ്പെട്ടെന്നു പറയാന്‍ ചില്ലറ തൊലിക്കട്ടിയൊന്നും പോരാ. നോക്കണേ, ഏറ്റവും മികച്ച ചലച്ചിത്ര വിമര്‍ശകനുള്ള ദേശീയ അവാര്‍ഡ് പങ്കിട്ട കക്ഷിയാണ് ഈ വിധം വിവരക്കേടുകള്‍ തട്ടിവിടുന്നത്.
ലോകസിനിമയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും രാഷ്ട്രീയമായി നിര്‍ണായകമായതുമായ ശബ്ദമുഹൂര്‍ത്തങ്ങളിലൊന്ന് ഈ സിനിമയില്‍ പ്രസിഡണ്ടിനു പകരം ബാര്‍ബര്‍ (രണ്ടും ചാപ്ളിന്റെ ഇരട്ട വേഷങ്ങള്‍) സ്റ്റേജിലെത്തുന്നതും ജനാധിപത്യത്തിന്റെ അനിവാര്യമായ വിജയത്തെക്കുറിച്ച് സംസാരിക്കുന്നതുമായ ഭാഗമാണ്.ലോകസിനിമയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങളിലൊന്നാണ് ഇതെന്നു രാമചന്ദ്രന്‍ പറയുമ്പോള്‍ രാമചന്ദ്രന്‍ അങ്ങനെ വിചാരിക്കുന്നു എന്നേ അതിനര്‍ത്ഥമുള്ളൂ. രാമചന്ദ്രന്‍ ലോകസിനിമയുടെ ചരിത്രം പറയാന്‍ ആരുമല്ല എന്നതിനാലും മേലുദ്ധരിച്ച ഭാഗം വല്ലാതെ ബാലിശമാണെന്നതിനാലും അതിനെപ്പറ്റി പറയാനൊന്നുമില്ല. (തന്‍റെ ഷൂട്ടിങ് ലൊക്കേഷന്‍റെ പരിസരത്തെവിടെയോ വിരലും കടിച്ചുനിന്ന ഇളിഭ്യന്‍ ചെക്കന്‍ എന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ അവജ്ഞയോടെ രാമചന്ദ്രനു നേരേ എറിഞ്ഞ അലങ്കാരം ഓര്‍മ്മിക്കാതെ വയ്യ. ഗോപാലകൃഷ്ണനോ രാമചന്ദ്രനോ ഈ ബ്ലോഗെറെ സംബന്ധിച്ചിടത്തോളം ഓര്‍ക്കേണ്ടവരല്ലെങ്കിലും ആ എഴുത്തില്‍ ഗോപാലകൃഷ്ണന്‍ കാട്ടിയ അവജ്ഞയുടെയും നിന്ദയുടെയും ആക്രമം ഓര്‍മ്മയില്‍ കുരുങ്ങിക്കിടക്കുന്നു.) എങ്കിലും മാക്സിം ഗോര്‍ക്കി അമേരിക്കയെക്കുറിച്ചെഴുതിയ ലേഖനത്തില്‍ (പുസ്തകം മലയാളത്തിലും സോവിയറ്റു നാട്ടില്‍നിന്ന് അച്ചടിച്ചു വന്നിരുന്നു, പു ക സക്കാര്‍ വായിച്ചിട്ടുണ്ടോ ആവോ, അല്ലെങ്കിലും അമ്മ എന്ന പ്രചാരവേലപ്പുസ്തകത്തിനപ്പുറം ഇവിടത്തെ ഇടതന്മാര്‍ക്ക് ഗോര്‍ക്കിയെ അറിയുമോ) അങ്ങേയറ്റം നിന്ദയോടെ പരാമര്‍ശിച്ച ചാപ്ലിനെപ്പറ്റി പു ക സക്കാര്‍ അഭിമാനവിജൃംഭിതരാവുന്നതു നല്ലകാര്യം. രാമചന്ദ്രന്‍ വാഴ്ത്തുന്ന ചാപ്ലിന്‍ 1931- ലെ ഒരു സോവിയറ്റ് ശബ്ദചിത്രം കണ്ട് അത്ഭുതപ്പെട്ടു. Dziga Vertov ന്‍റെ Enthusiasm: Symphony of the Donbass എന്നാണ് ചിത്രത്തിന്‍റെ പേര്. Dziga Vertov, Defining Documentary Film എന്ന പുസ്തകത്തില്‍ ഈ ചിത്രം കണ്ടശേഷം ചാപ്ലിന്‍ വെര്‍തോവിനു കൊടുത്ത അനുമോദനപത്രത്തില്‍ ഇങ്ങനെ പറയുന്നത് ഉദ്ധരിച്ചിട്ടുണ്ട്.
Never had I know that these mechanical sounds could be managed to sound so beautiful. I regard it as one of the most exhilarating symphonies I have heard. Mr. Vertov is a musician. The professors should learn from him, not quarrel with him. Congratulations.ഈ ചിത്രം ആ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രമാണെന്ന് ചാപ്ലിന്‍ എഴുതിയെന്ന് മോണക്കോയും മറ്റുള്ളവരും ചേര്‍ന്നെഴുതിയ Film Encyclopedia യില്‍ കാണുന്നു. സോവിയറ്റ് യൂനിയനില്‍ അംഗീകാരം നേടിയില്ലെങ്കിലും പുറംലോകത്ത് ഈ ചിത്രം പെട്ടെന്നു തന്നെ പ്രസിദ്ധി നേടിയെന്നും ആ പുസ്തകം പറയുന്നു. ഇങ്ങനെയുള്ള വെര്‍തോവ്, (ഇദ്ദേഹത്തിന്‍റെ ആശയങ്ങളായിരുന്നു Cinéma vérité എന്ന സംജ്ഞയ്ക്കും ആശയത്തിനും ഈ ആശയത്തിന്‍റെ പങ്കുപറ്റിയ വിവിധ സ്കൂളുകള്‍ക്കും പ്രചോദനമായത്) ചലച്ചിത്രത്തിന്‍റെ ചരിത്രത്തിലെ നാഴികക്കല്ലുകളായ ഏതാനും ചിത്രങ്ങള്‍ ചെയ്ത് അധികാരികളുടെ അപ്രീതി നേടി ചലച്ചിത്ര നിര്‍മ്മാണം സാധ്യമാവാത്ത സാഹചര്യത്തില്‍ ശിഷ്ടജീവിതത്തിന്‍റെ രണ്ടു പതിറ്റാണ്ടുകള്‍ സൃഷ്ടിയ്ക്കു സാദ്ധ്യതയില്ലാതെ അറിയപ്പെടാതെ ജീവിതം തള്ളിനീക്കി വിസ്മൃതിയില്‍ മരിച്ചു. മോസ്കോവിലെ ഏതോ ഒരു പത്രം മാത്രം ചെറിയ ചരമക്കുറിപ്പു പ്രസിദ്ധീകരിച്ചു. മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ സാംസ്കാരിക മേസ്തിരിമാരായ രാമചന്ദ്രനും പു ക സ സൈദ്ധാന്തികന്മാരും ഉള്‍പ്പുളകം കൊള്ളുന്ന സോവിയറ്റ് ഭരണത്തിനു കീഴില്‍ ചലച്ചിത്രപ്രതിഭയ്ക്കു സംഭവിച്ചത് ഓര്‍ക്കാന്‍ ജി പി രാമചന്ദ്രനു താത്പര്യം കാണുമോഎന്തോ. ചലച്ചിത്രത്തില്‍ ശബ്ദത്തിന്‍റെ പ്രാധാന്യം എടുത്തു പറയാന്‍ കാറ്റാടിയന്ത്രത്തിനു നേരേ കുതിച്ചുചെല്ലുന്ന രാമചന്ദ്രന്‍ ചലച്ചിത്രത്തിലെ ദൃശ്യവിന്യാസത്തിലും ശബ്ദരേഖയിലും പുതുവഴിവെട്ടിയതിന് വിസ്മൃതിക്കു വിധിക്കപ്പെട്ട സോവിയറ്റ് ചലച്ചിത്ര സൈദ്ധാന്തികനെ ഓര്‍മ്മിക്കാതെപോവുന്നതില്‍ ദുരുദ്ദേശ്യം ആരോപിക്കേണ്ടതില്ല. കാരണം, Never attribute to malice that which can be adequately explained by stupidity.
PROMYSEL IMENI NARIMANOVA എന്ന പേരു ഞാനാദ്യമായി കേട്ടപ്പോള്‍...ഇവിടെ കാണാം ഒരു മൂന്നു പേജ് പ്രിവ്യൂ അബൂട്ടിയുടെ രസികന്‍ ഇംഗ്ലീഷ് സ്വന്തം അമ്മായിയമ്മയുടെ പേരുകേള്‍ക്കുന്നത്ര നിസ്സാരമായി അസെര്‍ബൈജാനിലെ ഈ ഗ്രാമത്തിന്റെ പേരു കേട്ട ഈ അബൂട്ടി ആരപ്പാ? പുസ്തകം കണ്ടിട്ടില്ല, വാങ്ങിയിട്ടില്ല, വായിച്ചിട്ടില്ല. വെറുതെ തന്നാലും വായിക്കുകയുമില്ല. ഇന്ദുലേഖയിലെ മൂന്നു പേജു കണ്ടപ്പോള്‍ ഒരു അഭിപ്രായം പാസാക്കണമെന്നു തോന്നി. പക്ഷേ ആ പേജില്‍ മാത്രം അതിനുള്ള സൌകര്യം ഇല്ലാതാക്കിവെച്ചിട്ടുണ്ട്. മറ്റു പുസ്തകങ്ങളെപ്പറ്റി സാദ്ധ്യമാണ്. അബൂട്ടിയുടെ കെരന്തത്തെപ്പറ്റി വയ്യ. പലരും വല്ലതുമൊക്കെ പറഞ്ഞു കാണും. കാരണം, പുത്തകത്തിലെ മൂന്നു പേജ് കൊടുത്തതു വെച്ചു നോക്കുമ്പോള്‍ ഉള്ളടക്കം കട്ടതാണെന്നു കാണാം. ഒരു ജെഫ് മില്ലെറെന്ന സായ്പു വാദ്ധ്യാര് കുറച്ചങ്ങനെ ശേഖരിച്ചുവെച്ചത് ചില ഔട്ടികള് ഞൊട്ടിഞൊട്ടി... നേരത്തെ അഭിപ്രായം സാദ്ധ്യമായിരിക്കണം. പുഴയോരം എന്നൊരു ബ്ലോഗര്‍ ചോദിക്കുന്നു Malayalam എന്ന പദത്തെപ്പറ്റി. അതിനു സായിപ്പ് പറയേണ്ടേ അബൂട്ടിയറിയാന്‍? മാതൃഭൂമിയുടെ സൈറ്റില്‍ കാണുന്ന ഈ രസികത്തം മോശമില്ല.
ശ്രീ സി. എച്ച് കുഞ്ഞികൃഷ്ണകുറുപ്പ് ശ്രീ സി. എച്ച് കുഞ്ഞികൃഷ്ണകുറുപ്പ് ആകുന്നു.മൂന്നു നാലു കൊല്ലം മുന്‍പ് ഇദ്ദേഹത്തിന്‍റെ കോളത്തെപ്പറ്റി അഭിപ്രായം എഡിറ്ററന്മാരെ ഇമെയിലായി അറിയിക്കാറുണ്ടായിരുന്നു. പക്ഷേ ഇദ്ദേത്തിന്‍െ അഭൌമ വിജ്ഞാനം പാമരന്മാരുടെ കണ്ണു തട്ടി മലീമസമാവുന്നതില്‍ അവര്‍ക്കൊന്നും ഒരിണ്ടലുമില്ല. അസ്പൃശ്യമായ തമോഗഹ്വരങ്ങളെ വെറുതേ വിടുകയേ രക്ഷയുള്ളൂവെങ്കിലും കുറുപ്പിന്‍റെ പ്രപഞ്ചവിജ്ഞാനത്തിലെ അത്രയൊന്നും അഭൌമമല്ലാത്ത ചില കാര്യങ്ങള്‍ ഒന്നു തൊട്ടുനോക്കുക എന്നൊരു മാമൂല്‍ ബാക്കിയുണ്ട്. പത്തുകൊല്ലം മുമ്പ് ശാസ്ത്രലോകത്തെ ഞെട്ടിച്ച കണ്ടുപിടിത്തമുണ്ടായി. എന്താണത്? അറിയാന്‍ കഴിയാത്ത ഇതിന് ശ്യാമപദാര്‍ത്ഥം എന്നു സംജ്ഞ നല്കിയത്രേ. Darkmater. ജെര്‍മ്മനാണെന്നൊന്നും കരുതരുത്. Dark Matter ആണ് സാധനം. (ഈ ആശയം പത്തല്ല ഒരെഴുപത്തഞ്ചുകൊല്ലം മുമ്പുണ്ടായതെന്നാണ് തികച്ചും ഭൌമമായ ആ വിജ്ഞാനകോശം പറയുന്നത്.) ഈ സാധനം പ്രപഞ്ചത്തിന്‍റെ ആത്യന്തികവിധിക്കു കാരണമാവുമെന്ന് ശാസ്ത്രജ്ഞന്മാര്‍ പ്രസ്താവിച്ചത്രേ. ഇങ്ങനെ പത്തുകൊല്ലം മുന്‍പ് ചില പ്രധാനപ്പെട്ട ഗവേഷണ ഫലങ്ങള്‍ പുറത്തു വന്നത് Dark Matter നെപ്പറ്റിയല്ല, Dark Energy യെപ്പറ്റിയാണ്. കുറുപ്പിന്‍റെ ഉറപ്പ് എന്തായിരുന്നാലും ശരി. കുറുപ്പ് എവിടെ തപ്പുന്നു, ശ്യാമസാധനം എവിടെക്കിടക്കുന്നു! പ്രാപഞ്ചിക ശാസ്ത്രജ്ഞനായ "ലിഡ് ക്രിസി"യെ ഉദ്ധരിക്കുന്നു കുറുപ്പ്. ആരാണാവോ ഈ പ്രാപഞ്ചിക ശാസ്ത്രജ്ഞന്‍? സാദ്ധ്യമായ സ്പെല്ലിങ്ങ് എല്ലാം വെച്ച് സെര്‍ച്ചു ചെയ്തിട്ടും ഇങ്ങനെയൊരു ദേഹത്തെ കാണുന്നില്ല. കുറുപ്പിനൊപ്പം തമോരന്ധ്രങ്ങള്‍ തോണ്ടുന്നവനാവാം. മുന്‍പൊരിക്കല്‍ അലന്‍ ബോസ് എന്ന യു എസ് ശാസ്തജ്ഞന്‍ സത്യേന്ദ്ര നാഥ ബോസിന്‍റെ അനന്തിരവനോ മറ്റോ ആണെന്ന് ഇതേ സാധനത്തില്‍ എഴുതി. അവസാനം അല്ലെന്നറിയാന്‍ അത് അലന്‍ ബോസിനോടുതന്നെ ചോദിക്കേണ്ടിവന്നു. ഈ ഇന്ത്യക്കാരുടെ ഓരോ സംശയങ്ങള്‍ എന്ന വെറിയോടെ No എന്ന ഒറ്റപ്പദമായിരുന്നു അലന്‍ ബോസിന്‍റെ മറുപടി."ബ്രിയാന്‍ ഷിമിന്‍", മറ്റൊരിടത്ത് "ഷിമിറ്റ്" (Brian P. Schmidt ആണ് ആള്‍), "ലോറന്‍സ് വെര്‍ക്കിളി നാഷണല്‍ ലബോറട്ടറി" (Lawrence Berkeley National Laboratoryയില്‍ വെര്‍ക്കിളി നോക്കിയിട്ട് കാണുന്നില്ല), സോള്‍ പെര്‍മ്യൂട്ടര്‍ മറ്റൊരിടത്ത് പേള്‍ മൂട്ടേഴ്സ് (Saul Perlmutter ആണ് പെര്‍മ്യൂട്ടറും പേള്‍ മൂട്ടേഴ്സും ആവുന്നത്) എന്നൊക്കെ ചില കണ്ടുപിടിത്തങ്ങള്‍ കുറുപ്പ് വകയായി കാണുന്നുണ്ട്. അതുപോലെയാവാം മേലെപ്പറഞ്ഞ പ്രാപഞ്ചികനും.
ഷിമിറ്റും പേള്‍ മൂട്ടേഴ്സും പരീക്ഷണത്തിനുവേണ്ടി ഉപയോഗിച്ചത് ഐ. എ. സൂപ്പര്‍നോവ ആയിരുന്നു.ഈ ഐ എ സൂപ്പര്‍നോവ കുറുപ്പിന്‍റെ കൂര്‍ത്ത ബുദ്ധിയുടെ ഉത്പന്നമാണ്. സൂപ്പര്‍നോവ#ക്ലാസിഫിക്കേഷന്‍ നോക്കുക. റ്റൈപ്പ് I, റ്റൈപ്പ് II എന്നിങ്ങനെയുള്ള ക്ലാസിഫിക്കേഷനാണ് ഐ എ എന്നു കൂര്‍പ്പിച്ചെടുത്തത്. കുത്തനെ നില്ക്കുന്ന ഒരു വര കണ്ടു കുറുപ്പ് അത് ഐ ആണെന്നു ധരിച്ചുപോയി. സൂപ്പര്‍നോവയുടെ ക്ലാസിഫിക്കേഷന്‍പോലുള്ള നിസ്സാരകാര്യങ്ങളൊന്നും പ്രതിബന്ധമാകാത്തതുകൊണ്ടാണല്ലോ കുറുപ്പിന് ഇങ്ങനെ തമോരന്ധ്രങ്ങളില്‍ ഊളിയിട്ട് അലൌകിക ജ്ഞാനകണങ്ങളുമായി വരാനാവുന്നത്. കുറുപ്പിനെവിട്ട് ഇനി ഭൌതികകാര്യങ്ങളിലേക്കു തിരിച്ചുവരാം.ഇവിടെ പരാമര്‍ശിക്കപ്പെട്ട കോളവും കോളമെഴുത്തുകാരനും വര്‍ഷങ്ങളായി മാതൃഭൂമിയില്‍ എഴുതുന്നു. പത്രത്തില്‍ ഓരോ മാസവും ഈ മാസത്തെ ആകാശം എന്ന പേരില്‍ കോളം. വര്‍ത്തമാന പത്രത്തില്‍ ഇടക്കിടെ (ഇപ്പോഴങ്ങനെ കാണാറില്ല) byline. കേരളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ ജ്യോതിശ്ശാസ്ത്രം, പ്രപഞ്ചോത്പത്തി മുതലായ കാര്യങ്ങള്‍ വര്‍ഷങ്ങളായി കുത്തകയാക്കിവെച്ചിരിക്കുന്ന ഇദ്ദേഹം ശരിയായ അര്‍ത്ഥത്തില്‍ സാക്ഷരന്‍പോലുമല്ല. പിന്നെന്താണ് ഈ പത്രത്തിന് ഇയ്യാള്‍ അനുപേക്ഷണീയനാവാന്‍? ഇവിടെ പരാമര്‍ശിക്കുന്ന കോളത്തില്‍നിന്ന് വായനക്കാരിക്ക്/കാരനു കിട്ടുന്ന വിജ്ഞാനമെന്താണ്.
പത്തുകൊല്ലം മുമ്പ് ഞെട്ടിക്കുന്ന ഒരു കണ്ടുപിടിത്തമുണ്ടായി. ശ്യാമപദാര്‍ത്ഥം എന്ന സാധനം (പുനരുക്തി മറക്കുക) പ്രപഞ്ചത്തിന്‍റെ വികാസത്തെ ത്വരപ്പെടുത്തുന്നു. ഈ സാധനം അമ്മായിയമ്മയും നാത്തൂനും എന്നപോലെ ഊര്‍ജ്ജ സാന്ദ്രതയുമായി ഒത്തുചേര്‍ന്ന് പ്രപഞ്ചത്തെ വേര്‍പെടുത്തും. ഒരു ഷിമ്മും ഒരു മൂട്ടയും ചേര്‍ന്നാണ് ഇതു കണ്ടുപിടിച്ചത്. ഐ.എം വിജയനെയും സാമ്പാര്‍പ്പെടിയെയും ഓര്‍മ്മിപ്പിക്കുന്ന ഒരു സൂപ്പര്‍നോവയാണ് ഇവര്‍ പരീക്ഷണത്തിനുപയോഗിച്ചത്. ശാസ്ത്രജ്ഞാന്മാരൊക്കെ പേടിച്ച് വയറിളകി ഇരിക്കുകയാണ്. വായനക്കാരും പേടിച്ചു തുടങ്ങണമെന്നതുകൊണ്ട് മാതൃഭുമിയില്‍ ശ്രീ കുറുപ്പ് ഇതൊക്കെ കണ്ടുപിടിച്ച് എഴുതുന്നു.ഇതാണ് സാക്ഷരലക്ഷങ്ങള്‍ക്കുവേണ്ട വിജ്ഞാനം.
ചില പ്രകടമായ തെറ്റുകള്‍ കണ്ടപ്പോള്‍ ടോക്പേജില്‍ അതിനെപ്പറ്റി അഭിപ്രായം രേഖപ്പെടുത്താമെന്നു കരുതി എക്കൌണ്ട് ഉണ്ടാക്കാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോഴാണ് ഈ രൂപം ആളെപ്പറ്റിക്കുന്നതാണെന്നു മനസ്സിലായത്. വെബ്മാസ്റ്ററുടെ ഇമെയില്‍ ഐഡി സൈറ്റില്‍ ലഭ്യമാണ്. ആ അഡ്രസ്സിലേക്ക് ഒരു മെയില്‍ അയച്ചു. തെറ്റുധരിപ്പിക്കുന്ന രൂപത്തെപ്പറ്റിയും ഒരു ലേഖനത്തിന്‍റെ തലക്കെട്ടിലെ തെറ്റിനെപ്പറ്റിയും അതില്‍ പറഞ്ഞിരുന്നു. Abbey Theatre നെപ്പറ്റിയുള്ള ലേഖനത്തിന്‍റെ തലക്കെട്ടിനെപ്പറ്റിയായിരുന്നു പറഞ്ഞത്. മറുപടിയൊന്നും വന്നില്ല. പിന്നീടൊരു ദിവസം ഇക്കാര്യം ഓര്‍മ്മവന്നപ്പോള്‍ പഴയ മെയിലിനെപ്പറ്റി ഓര്‍മ്മിപ്പിച്ചുകൊണ്ട് രണ്ടാമത് ഒരു സന്ദേശംകൂടി അയച്ചു. അതിനു വന്ന മറുപടി ഒന്നാന്തരമായിരുന്നു. ആരെന്നില്ല, എന്തെന്നില്ല. ഒറ്റവാക്യം. What is wrong with the title?ഒരു മറുപടി അയയ്ക്കുമ്പോള്‍ പാലിക്കേണ്ട ചിട്ടയോ മര്യാദയോ ഇല്ല. ഞാനുന്നയിച്ച പ്രധാനവിഷയത്തെപ്പറ്റി പരാമര്‍ശമേയില്ല! എന്തൊരു വിജ്ഞാനകൌശികന്‍! അതിന് അതേ നാണയയത്തില്‍ ഞാന്‍ തിരിച്ചടിച്ചു.
The chief problem must be that you are not good for the job as is evident from the impolite and unintelligent way you replied. Other problems, you will see by and by.(ഒരുപക്ഷേ ഈ പാവം വെബ്മാസ്റ്റര്‍ ഒരു വിരലുപയോഗിച്ചു കുത്തിക്കുത്തി അരമണിക്കൂറെടുത്തു രചിച്ചതാവാം ആ മറുപടി. മറുപടിയില്‍ പാലിക്കേണ്ട മര്യാദ അതില്‍ പാലിക്കണമെങ്കില്‍ അയാള്‍ക്കൊരു ദിവസം മുഴുവനിരുന്നു കീബോര്‍ഡില്‍ തിരുപ്പിടിക്കേണ്ടി വരുമായിരിക്കാം.) ഏതായാലും അബി തിയെറ്റര്‍ എന്ന രണ്ടു പ ദമുള്ള തലക്കെട്ടിനെ ഒറ്റപ്പദമാക്കി എഴുതിയത് ചൂണ്ടിക്കാട്ടിയാലും മനസ്സിലാവാത്ത ആള്‍ വിജ്ഞാനകോശത്തിന്‍റെ നാലയലൊത്തൊന്നും നില്‍ക്കാന്‍ പാടില്ല. ഇത്തരക്കാരുടെ നിയന്ത്രണത്തില്‍ ഈ കോശം അറിവില്ലായ്മയുടെ സമാഹാരമായി അനുദിനം വളരുന്നു. കണ്‍വേര്‍ട് ചെയ്തെടുക്കുന്ന റ്റെക്സ്റ്റ് പെയ്സ്റ്റു ചെയ്യുന്നതിലപ്പുറം ഒന്നും അറിയാത്തവര്‍ സര്‍ക്കാര്‍മുറപോലെ (പത്തു മുതല്‍ അഞ്ചുവരെ വിജ്ഞാനകോശ രചന, ഇടയ്ക്ക് ചോറിനും ചായയ്ക്കും ഇടവേള) ഓണ്‍ലൈന്‍ വിജ്ഞാനം വിളമ്പോള്‍ സംഭവിക്കുന്നതെന്തെന്ന് ദസ്തായെവ്സ്കിയെപ്പറ്റിയുള്ള ഈ പേജ് നോക്കിയാല്‍ മതി.
ഫോര്‍മാറ്റ് ചെയ്യാനറിയാത്തതുകൊണ്ടോ സര്‍ക്കാര്‍ മുറയില്‍ formatting ഇല്ലാത്തതുകൊണ്ടോ ഒറ്റ വരിയില്‍ നീളത്തില്‍ക്കിടക്കുന്ന റ്റെക്സ്റ്റിന്‍റെ വലുപ്പം നോക്കുക:
പട്ടാളത്തിലെ ഡോക്ടറായ മിഖയില്‍ ദസ്തയെവ്സ്കിയുടെയും ആത്മീയകാര്യങ്ങളില്‍ തത്പരയായിരുന്ന മരിയയുടെയും ഏഴുമക്കളില്‍ രണ്ടാമനായി 1821 ഒ. 30-ന് ഫയദോര്‍ ദസ്തയെവ്സ്കി മോസ്ക്കോയില്‍ ജനിച്ചു. കുട്ടിക്കാലത്ത് അമ്മയുടെ സ്വാധീനം കൊണ്ട് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ആത്മീയ പാരമ്പര്യങ്ങളില്‍ ഫയദോര്‍ ആകൃഷ്ടനായിരുന്നു. കര്‍ക്കശനും സംശയാലുവുമായിരുന്ന പിതാവ് ഉണ്ടാക്കുന്ന കുടുംബകലഹങ്ങള്‍ ഫയദോറിന്റെ മനസ്സിനെ ഭയവിഹ്വലതകള്‍കൊണ്ട് നിറച്ചിരുന്നു. രോഗബാധിതയായിരുന്ന മാതാവ് 1837 ഫെ. 22-ന് 37-ാം വയസ്സില്‍ അന്തരിച്ചു. 16-ാമത്തെ വയസ്സില്‍ ഫയദോര്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ മിലിട്ടറി എന്‍ജിനീയറിങ് കോളജില്‍ ചേര്‍ന്നു. 22-ാം വയസ്സില്‍ പ്രശസ്തമായ നിലയില്‍ എന്‍ജിനീയറിങ് ബിരുദം നേടി. തുളാ പ്രവിശ്യയ്ക്കടുത്ത് തന്റെതന്നെ ചെറിയ കൃഷിത്തോട്ടത്തില്‍വച്ച് 1939-ല്‍ പിതാവിനെ തൊഴിലാളികള്‍ അടിച്ചുകൊന്നു. പിതാവിന്റെ മരണം കണ്ട് ഉണ്ടായ ഞെട്ടലില്‍നിന്നായിരുന്നു 'ദിവ്യരോഗ'മെന്ന് ദസ്തയെവ്സ്കി കരുതിയിരുന്ന അപസ്മാരത്തിന്റെ ആരംഭം. എന്‍ജിനീയറിങ് കോളജിലെ പഠനം പൂര്‍ത്തിയാക്കിയതിനുശേഷം 1843-ല്‍ യുദ്ധകാര്യ മന്ത്രാലയത്തിലെ എന്‍ജിനീയറിങ് വിഭാഗത്തില്‍ ഡ്രാഫ്റ്റ്സ്മാനായി ജോലിയില്‍ പ്രവേശിച്ചു.ഈ പോസ്റ്റ് എഴുതുന്നതിന്‍റെ തലേദിവസം പെയ്സ്റ്റു ചെയ്ത ലേഖനമാണത്. എന്നാല്‍ നാളെ അതൊക്കെ ഫോര്‍മേറ്റു ചെയ്തും
ഉീീല്സ്യെ, എലീറീൃ ങശസവമശഹ്ീശരവ(blind conversion മൂലം മലയാള ലിപിയിലേക്കു മാറിയ English text) ഇംഗ്ലീഷിലേക്കു മാറ്റിയും വായനയ്ക്കു പാകമാക്കുമെന്നു വിചാരിക്കരുത്. ഒരു വര്‍ഷം പഴക്കമുള്ളതു മുതല്‍ മിക്കവാറും ലേഖനങ്ങളുടെ സ്ഥിതിയിതാണ്. വെറുതെയാണോ സര്‍ക്കാര്‍കാര്യം മുറപോലെ എന്ന ചൊല്ലുണ്ടായത്. മുകളിലെ ലേഖനത്തിന്‍റെ അവസാനം പെരുമ്പടവം ശ്രീധരന്‍ എന്നൊരു പേരു കാണാം. ഈ ലേഖനം സര്‍വ്വവിജ്ഞാനകോശം എന്ന പുസ്തകത്തിനുവേണ്ടി എഴുതിയിരിക്കുന്നത് ശ്രീ ശ്രീധരനാണ് എന്നുവേണം ഇതില്‍നിന്നു കരുതാന്‍. മുകളില്‍ ഉദ്ധരിച്ച ഭാഗത്ത് ദസ്തായെവ്സ്കിയുടെ പിതാവിനെ തൊഴിലാളികള്‍ അടിച്ചുകൊന്നതിനെപ്പറ്റി പറയുന്നു.
പിതാവിനെ തൊഴിലാളികള്‍ അടിച്ചുകൊന്നു. പിതാവിന്റെ മരണം കണ്ട് ഉണ്ടായ ഞെട്ടലില്‍നിന്നായിരുന്നു 'ദിവ്യരോഗ'മെന്ന് ദസ്തയെവ്സ്കി കരുതിയിരുന്ന അപസ്മാരത്തിന്റെ ആരംഭം.തല്ലിക്കൊല്ലുന്നു, അതു കണ്ടു, അപസ്മാരവും വന്നു. നല്ല പൊരുത്തം. ഇതിനു പക്ഷേ വാസ്തവവുമായി എന്തെങ്കിലും പൊരുത്തമുണ്ടോ? ഇംഗ്ലീഷ് വിക്കിപീഡിയയില്‍നിന്നുള്ള ഈ ഭാഗം വായിക്കുമ്പോള്‍ മനസ്സിലാവുന്നത് ഇല്ലെന്നാണ്.
Fyodor's father died in 1839. Though it has never been proven, it is believed by some that he was murdered by his own serfs.[6] According to one account, they became enraged during one of his drunken fits of violence, restrained him, and poured vodka into his mouth until he drowned. An account similarly noted in "Notes From the Underground." Another story holds that Mikhail died of natural causes, and a neighboring landowner invented the story of his murder so that he might buy the estate inexpensively.പെരുമ്പടവത്തിന്‍റേത് പൈങ്കിളി വിജ്ഞാനമാവാനേ സാദ്ധ്യതയുള്ളൂ. താഴെപ്പറയുന്നതുകൂടി നോക്കുക:
'ചൂതാട്ടക്കാരന്‍' എഴുതുന്ന ദിവസങ്ങളില്‍ ദസ്തയെവ്സ്കി അനുഭവിച്ച വന്യവും ഭ്രാന്തവുമായ ആത്മസംഘര്‍ഷങ്ങളെയും സര്‍ഗാത്മക വ്യഥയെയും കഥാവസ്തുവാക്കി പെരുമ്പടവം ശ്രീധരന്‍ എഴുതിയ ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവല്‍ മലയാളത്തില്‍ വേറിട്ടു നില്ക്കുന്ന ഒന്നാണ്.ലേഖനം പെരുമ്പടവം എഴുതിയതാണെങില്‍ മുകളിലുദ്ധരിച്ച പ്രസ്താവത്തെപ്പറ്റി പറയാവുന്നത് ഉളുപ്പില്ലായ്മ എന്നുമാത്രമാണ്. വേറിട്ടു നില്കുകയോ നില്ക്കാതിരിക്കുകയോ ചെയ്യട്ടെ, ഒരു വിജ്ഞാനകോശത്തിലേക്കുള്ള ലേഖനത്തില്‍ സ്വന്തം കൃതിയെപ്പറ്റി വേറിട്ടുനില്ക്കുന്നതെന്നു വിലയിരുത്തുന്നത് അല്പത്തമാണ്. മലയാളം ബ്രിട്ടാനിക്ക എന്ന തട്ടിപ്പു പുസ്തകത്തില്‍ (ഡി സി ബുക്സും ബ്രിട്ടാനിക്ക ഇന്‍ഡ്യയും ചേര്‍ന്നു പ്രസിദ്ധീകരിച്ചത്) കേരളം എന്ന ലേഖനത്തില്‍ കേരളത്തെ ആധുനിക കേരളമാക്കി മാറ്റുന്നതില്‍ ഡി സി ബുക്സ് വഹിച്ച സ്തുത്യര്‍ഹമായ പങ്ക് എടുത്തു പറയുന്നതുപോലെ അശ്ലീലം.
Idioms are generally considered informal or slang and are, therefore, not widely used in formal writing.ഈ പറഞ്ഞത് ശുദ്ധവിവരക്കേടാണെന്നത് ഒരു കാര്യം. idioms എന്നാലെന്തെന്നോ slang എന്നാലെന്തെന്നോ ഇയ്യാള്‍ക്ക് അറിഞ്ഞുകൂടാ എന്ന് ഈ പ്രസ്താവം വ്യക്തമാക്കുന്നു. എന്നാല്‍ മറ്റൊരിടത്ത് പറഞ്ഞിരിക്കുന്നതു നോക്കുക:
There are several idioms which are considered to be informal or colloquial in nature. Therefore informal or colloquial idioms are generally used in spoken English only.ആദ്യം പറഞ്ഞ പ്രസ്താവനയുടെ വിപരീതമാണിത്. ഏതാനും ഇഡിയംസ് (several idioms) informal ആണെന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം ബാക്കിയുള്ളവ formal ആണെന്നാണല്ലോ. ചുരുക്കത്തില്‍ formal English, informal English, idiom, slang ഇവയൊന്നും എന്തെന്ന് ഇദ്ദേഹത്തിനറിഞ്ഞുകൂടാ. പോരാത്തതിന് സര്‍വ്വസാധാരണമായ several എന്ന പദത്തിന്‍റെ അര്‍ത്ഥവും ഇദ്ദേഹത്തിനറിയില്ല. several എന്നാല്‍ more than two but not many എന്നര്‍ത്ഥം. ഏതാനും എന്നു പറയാം. ഇദ്ദേഹം ഇത് ഉപയോഗിച്ചത് many എന്ന അര്‍ത്ഥത്തിലാണെന്നു തോന്നുന്നു. അതായത് നേരേ വിപരീതമായി!. മലയാളികള്‍ പതിവായി വരുത്തുന്ന തെറ്റാണിത്. മലയാളികള്‍ മാത്രമല്ല, ഒരുപക്ഷേ ഇന്ത്യക്കാര്‍ പൊതുവേ. ഹിന്ദു പത്രത്തില്‍ ഈ പദം മിക്കപ്പോഴും തെറ്റായ അര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നതെന്ന് ആ പത്രത്തിന്‍റെ readers' editorക്ക് ഞാനെഴുതിയിരുന്നു. ഡെസ്കിലുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് editor മറുപടിയും തന്നു. പക്ഷേ പതിവു മാറിയിട്ടില്ല. [ലേഖകന്‍ ഈ പദം തെറ്റായ അര്‍ത്ഥത്തില്‍ മറ്റൊരിടത്തും ഉപയോഗിച്ചിട്ടുണ്ട്. "Several electronic gadgets are available these days." ലേഖകന് ഈ പദത്തിന്‍റെ അര്‍ത്ഥമറിയില്ലെന്ന് ഉറപ്പ്.] അതുമാത്രവുമല്ല മുകളിലെ രണ്ടുവാക്യങ്ങളുടെ കുഴപ്പം. എഴുതിയിരിക്കുന്നത് ആദ്യത്തെ വാക്യം cause ഉം രണ്ടാമത്തെ വാക്യം അതിന്‍റെ effect ഉം എന്നനിലയില്‍ causal connectionലാണ്. Therefore എന്ന adverb ഈ ബന്ധം സ്ഥാപിക്കാനാണ് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. പക്ഷേ ഇവിടെ രണ്ടു വാക്യങ്ങളും തമ്മില്‍ അങ്ങനെ ബന്ധമൊന്നുമില്ല. അവ ഇങ്ങനെ മൊഴിമാറ്റാം.
അനൌപചാരികമോ സംഭാഷണത്തിലുപയോഗിക്കുന്നതോ ആയ ഏതാനും ശൈലികളുണ്ട്. അതുകൊണ്ട് അവ പൊതുവേ സംഭാഷണത്തില്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ.ഈ അസംബന്ധമാണ് ആ രണ്ടു വാക്യങ്ങളുടെ അര്‍ത്ഥം. എഴുത്തില്‍ പ്രകടമാവുന്ന ചിന്താവൈകല്യമാണിത്. അതിനു മറ്റൊരുദാഹരണം കൂടി പറയാം.
The background and etymological origins [sic] of most idioms is [sic] at best obscure. Some[sic] idioms of[sic] English have first been seen seen in the works of writers like Shakespeare, Sir Walter Scott, Lewis Carroll and contemporary novelists. An example of Shakespearian quotation can be found in the following sentence: "As a social worker, you certainly see the seamy side of life." Biblical references [sic] are also the source of many idioms."ആദ്യത്തെ വാക്യത്തില് are നു പകരം is ഉപയോഗിച്ച പരിഹാസ്യമായ തെറ്റുമുതല്‍ (ഇംഗ്ലീഷുഭാഷാ കോളത്തിലാണ് ഈ പൊട്ടത്തെറ്റ്) etymological origins (നാലാംകിട പുനരുക്തി) ഉം idioms of English ഉം (in ആണ് ശരിയായ preposition) ബൈബിള്‍ source ആവുന്നതിനു പകരം biblical references സോര്‍സ് ആവുന്നതും പോലുള്ള പ്രയോഗവൈകല്യങ്ങള്‍ (infelicities)വരെ ഈ വാക്യങ്ങളില്‍ നിറഞ്ഞിരിക്കുന്നു. അതിലുപരിയായി അവയ്ക്കു നിദാനമായ ചിന്താശൂന്യതയാണ് മുഴച്ചുനില്‍ക്കുന്നത്. മിക്കവാറും ശൈലികള്‍ എങ്ങനെ രൂപമെടുത്തുവെന്നത് അജ്ഞാതമാണെന്നു പറഞ്ഞ് അതിന്‍റെ തുടര്‍ച്ചയായി യുക്തിപരമായ വികാസം എന്നനിലയില്‍ അടുത്ത വാക്യത്തില്‍ പറയുന്നത് തുടക്കം കൃത്യമായി അറിയാവുന്ന ശൈലികളെപ്പറ്റിയാണ്. നേരത്തേ therefore എന്നത് അസംബന്ധമായി ഉപയോഗിച്ചതുപോലെ contrast/juxtapose ചെയ്യേണ്ടിടത്ത് അതു ചെയ്യാതെ വിരുദ്ധകാര്യങ്ങളെ ഘടിപ്പിച്ചിരിക്കുന്നു. ഇതിലപ്പുറം പറയുന്നത് overkill ആയിപ്പോവുകയേയുള്ളൂ. രണ്ടുദാഹരണങ്ങള്‍കൂടി പറഞ്ഞു നിറുത്താം. ലേഖകന്‍റെ ശൈലി to make a fast duck ശരി to make a fast buck ലേഖകന്‍റെ ശൈലി to eat one's head ശരി to bite one's head off
Gitai യെപ്പറ്റി ഇദ്ദേഹം പറഞ്ഞതൊന്നും ഒരു കറുത്ത അറിവിലേക്കും വായനക്കാരെ എത്തിക്കുന്നില്ല. It does not follow. ലേഖനകര്‍ത്താവ് എങ്ങനെ അവിടെയെത്തുന്നു എന്നത് അദ്ദേഹത്തിനു തന്നെയേ അറിയൂ. [എങ്കിലും ഈ ലേഖനത്തിന്‍റെ anticipated readership-ന് ഇവിടെ ഒരു യുക്തിഭംഗവും അനുഭവപ്പെടാനിടയില്ല. സാര്‍വ്വത്രികമായ ദുരന്തവും കറുത്ത അറിവുമെല്ലാം ഉണ്ടാക്കുന്ന illusion അവരെ പുളകം കൊള്ളിക്കും. യുക്തി അവര്‍ക്കു വിഷയമാവാനിടയില്ല]
ലേഖനം അവസാനിക്കുന്നതും ഇതേ തരത്തില്‍.
"'താന്‍ ഏതു പോത്താഴത്തുകാരനാണ്?' എന്ന ചോദ്യം സ്ഥലപരമല്ല മറിച്ച് എന്നും സാംസ്കാരികമായ ഒന്നായിരുന്നു എന്ന കാര്യം ഇന്നത്തെ ലോകസിനിമ നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു."ഉദീരണം മുഴങ്ങുന്നതാണ്. പക്ഷേ നേരത്തേ പറഞ്ഞപോലെ Non sequitur. മാത്രവുമല്ല നേരത്തേ നടത്തിയ ചില പ്രസ്താവങ്ങള്‍ക്കു വിരുദ്ധവുമാണിത്. "സ്ഥലപരമായ" ദേശാതിര്‍ത്തികള്‍ ദൃഢവും മൂര്‍ത്തവുമായി നിന്നിരുന്ന കാലത്തെ അവ മാഞ്ഞുപോവുന്ന വര്‍ത്തമാനകാലവുമായി ഒന്നിലധികം ഇടത്ത് contrast ചെയ്തതിനുശേഷമാണ് താന്‍ ആദ്യം പറഞ്ഞതെന്തെന്നു മറന്നുകൊണ്ട് ഈ മുഴങ്ങുന്ന അസംബന്ധം ലേഖകന്‍ ഉച്ചരിക്കുന്നത്. കാള്‍ മാര്‍ക്സിനെ ഉദ്ധരിക്കുന്ന ലാഘവത്തോടെ ഒരു ഫ്രെഡറിക് ബോഹ്രറെ ഉദ്ധരിക്കാന്‍ പുറപ്പെടുന്നുണ്ട് ലേഖകന്‍. ഉദ്ധരിച്ചോ ഇല്ലയോ എന്നു വ്യക്തമല്ല. ബോഹ്രറുടേതെന്ത് വെങ്കിടേശ്വരന്‍റേതെന്ത് എന്നു വായിക്കുന്നവര്‍ക്ക് മനസ്സിലാവാന്‍ വഴിയില്ല. ആരാണാവോ ഈ ബോഹ്രര്‍? ഒരു പുസ്തകവും (അതു സാമാന്യം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്ന് Google Scholar search കാണിക്കുന്നു) കുറെ ലേഖനങ്ങളും പ്രസിദ്ധീകരിച്ച ഒരു യൂനിവേര്‍സിറ്റി പ്രൊഫസര്‍. എന്തിനാണ് ലേഖനകര്‍ത്താവ് ഈ പ്രൊഫസറുടെ വാക്കുകളില്‍ പറയുന്നത്? കേട്ടു പരിചയിക്കാത്ത പേരുകള്‍ എടുത്ത് എറിയുന്നതാണ് പാണ്ഡിത്യത്തിന്‍റെ ലക്ഷണം എന്നതാണോ? Ulzhan എന്ന ചലച്ചിത്രത്തെ ചില്ലറ സൈദ്ധാന്തിക വിശകലനത്തിനു വിധേയമാക്കുന്നു ലേഖകന്‍. "ഈ നായകന്‍ നമ്മളില്‍ കൊളോണിയല്‍ ഓര്‍മ്മകളുണര്‍ത്തുന്ന ഒരു 'ബിംബ'മാണ്" എന്നിത്യാദി. ഈ സൈദ്ധാന്തിക ജല്പനങ്ങള്‍ ഒരര്‍ത്ഥവും കൈമാറുന്നില്ല. ലേഖകന്‍ പറയുന്നത് മനസ്സിലാവണമെങ്കില്‍ ലേഖകന് ഈ ആശയങ്ങള്‍ കിട്ടിയ ഉറവിടം പരിശോധിക്കണം. കൊളോണിയലിസത്തിന്‍റെയും മറ്റു ചില കാര്യങ്ങളുടെയും ഓര്‍മ്മ "നമ്മളില്‍" ലേഖനകര്‍ത്താവ് വരുത്തുന്നത് ഇതേ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് മറ്റാരോ ഈ ചിത്രത്തെ review ചെയ്തതുകൊണ്ടു മാത്രമാണ്. ഇവിടെ കാണാം അങ്ങനെയൊരു നിരൂപണം. കടപ്പാട് രേഖപ്പെടുത്താതെ ആശയങ്ങള്‍ ഭാഗികമായാണെങ്കിലും സ്വീകരിക്കുന്നത് plagiarismത്തിന് അടുത്തു നില്ക്കും. ലേഖകന്‍റെ സ്വന്തം ധിഷണയുടെ ഉത്പന്നങ്ങളാണ് ഈ സിദ്ധാന്തം എന്നു കരുതാന്‍ ഒരു ന്യായവുമില്ല. അങ്ങനെ ആയിരുന്നെങ്കില്‍ അതു വ്യക്തമാക്കാന്‍ അദ്ദേഹത്തിന് ആവുമായിരുന്നു. ഇവിടെ ഉറവിടം നോക്കിയാല്‍ മാത്രമേ ലേഖകന്‍ പറയാന്‍ ശ്രമിക്കുന്നതെന്തെന്നു മനസ്സിലാവുകയുള്ളൂ. അവിടെനിന്നും ഇവിടെനിന്നും നുള്ളിയെടുത്ത അസംസ്കൃത ശകലങ്ങളാണ് ലേഖകന്‍ വിളമ്പുന്നത്.
പതിറ്റാണ്ടുകളുടെ അടിച്ചമര്‍ത്തലിനുശേഷവും കെട്ടടങ്ങാത്ത കുര്‍ദ് സംഗീതത്തിന്‍റെ അയ്നൂര്‍ ശബ്ദം നമ്മെ ചരിത്രം പോലെ പിന്തുടരുന്നു.എന്താണാവോ ഈ അയ്നൂര്‍ ശബ്ദം. അങ്ങനെ വല്ല ശബ്ദവുമുണ്ടാവാം. അല്ലെങ്കില്‍ ഇതു വിവരക്കേടാവാം. വായനക്കാര്‍ മുഴുവന്‍ പരാമൃഷ്ടമായ ചലച്ചിത്രം കണ്ടിട്ടുണ്ടാവില്ല. അല്ലെങ്കില്‍ തുര്‍ക്കി/കുര്‍ദ് സംഗീതം പരിചയിച്ചവരാവില്ല. വായനക്കാര്‍ക്കു മനസ്സിലാവണം എന്നു കരുതി എഴുതുന്നവരാരും ഇത്തരം പരാമര്‍ശങ്ങള്‍ വിശദീകരണം കൂടാതെ നടത്തില്ല. മനഃപൂര്‍വ്വം എഴുത്തിനെ ദുര്‍ഗ്രഹമാക്കാന്‍ ശ്രമിക്കുന്നവര്‍ നേരേമറിച്ച് ഇത്തരം cultural references അവിടെയും ഇവിടെയും നുള്ളിയിടും. ലേഖനം ചിത്രരൂപത്തില്‍ കാണുന്നതിന് താഴെക്കാണുന്ന thumbnails ക്ലിക്ക് ചെയ്യുക.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കോളമെഴുതുന്നു പ്രശസ്ത ചലച്ചിത്ര നിരൂപകനായ വെങ്കിടേശ്വരന്‍. സിനിമാ ടോക്കീസ് എന്നു പേര് കോളത്തിന്. കഴിഞ്ഞ ആഴ്ചയിലെ ലക്കത്തിനു തലക്കെട്ട് നാടകീയമാണ്. കൊഴുപ്പു കൂട്ടാന്‍ ഒരു കവിത ഊരും പേരുമില്ലാതെ കൊടുത്തിട്ടുണ്ട് എപ്പിഗ്രാഫ് കണക്കെ.
പേരില്ലെന്നു പറഞ്ഞാല്‍ തികച്ചും ശരിയല്ല. ഒരു പേരുണ്ട്. തെളിച്ചു പറയുന്നത് സന്ദര്‍ഭത്തിന് യോജിച്ചതല്ലെന്നു കരുതിക്കാണണം. ലേഖനത്തില്‍ പറയുന്നത് ഊരും വേരുമറ്റ ചലച്ചിത്രങ്ങളെപ്പറ്റിയാണെന്നു തോന്നുന്നു. കവിതയുടെ വെങ്കിടേശ്വരപരിഭാഷ വായിച്ചിട്ട് ഒന്നും തോന്നിയില്ല, സനുസ്സിയെയും അതില്‍ പറയുന്നോ എന്നു മാത്രം സംശയിച്ചു.
പിന്നീടെപ്പൊഴോ വെറുതേ ഗൂഗ്ള്‍ ചെയ്തു നോക്കിയപ്പോള്‍ വെങ്കിടേശ്വരന്‍ മയ്യത്താക്കിയ കവിത കണ്ടു. വല്യ മുന്തിയ ചരക്കൊന്നുമല്ല. എന്നാലും വെങ്കിടേശ്വരന്‍റെ കൈക്രിയ മുന്തിയതുതന്നെ.
ഇതാണു മൂലകൃതി.
They never meant to settle In Tokara those Greeks Whose eyebrows I wear --then they smelled the wild sage And declared my country their birthplace.
The Knights of St. John invaded Tripoli. The residents of the city Sought help from Istanbul. In 1531 The Turks brought along my nose.
My hair stretches back To a concubine of Septimus Severus. She made his breakfast, Bore four of his sons.
Uqba took my city In the name of God. We sit by his grave And I sing to you: Sweet lashes, arrow-sharp, Is that my face I see Reflected in your eyes?
കിട്ടിയത് ഇവിടെനിന്ന്.
വെങ്കിടേശ്വരന്‍ മത്തവയെ മത്താവി ആക്കി. ലിബിയയിലെ നഗരമായ ബെങ്ഗാസിയെ ബെങ്സായ് ആക്കി. (ഇടതുപക്ഷ ബുദ്ധിജീവിയായതുകൊണ്ട് ഷാങ്ഹായ്ക്ക് അടുത്തു പ്രതിഷ്ഠിച്ചതാവാം.) ഇതൊക്കെപ്പോട്ടെ, then they smelled the wild sage എന്നതിന് പിന്നെയവര്‍ ആ വനയോഗിയെ അറിയാനിടയാവുകയും എന്നെഴുതണമെങ്കില്‍! ശ്രീ വെങ്കിടേശ്വര കവേ...