Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room
Showing posts with label വിപ്ലവകവി. Show all posts
Showing posts with label വിപ്ലവകവി. Show all posts

27 Dec 2009

അറക്കവാളുപോലറുത്തുപാടിയ വിപ്ലവകവിയും ഇ എം എസ് നമ്പൂതിരിപ്പാടും

ഒടുവിലിക്കരിഞ്ഞ മണ്ണില്‍ നിന്ന്
കണ്ണുനീരണിഞ്ഞ്
അമര്‍ന തേങ്ങലാര്‍ന്
അറക്കവാളുപോലറുത്ത് പാടുവാന്‍
വന്നു നില്‍കയാണ് ഞാന്‍.


ഇങ്ങനെ അറക്കവാളുകൊണ്ടറുത്ത് ഈര്‍ച്ചപ്പൊടി (അറക്കപ്പൊടി)യുണ്ടാക്കുന്നത് കൃഷ്ണന്‍കുട്ടി എന്ന വിപ്ലവകവിയാണ്.  ആദ്യമായി ഈ കവിയുടെ പേരുകേള്‍ക്കുന്നത് ഇ എം എസ്സിന്റെ വായനയുടെ ആഴങ്ങളില്‍ എന്ന ഗ്രന്ഥത്തിലെ നിരൂപണത്തില്‍നിന്നാണ്.
നമ്പൂതിരിപ്പാട് ആരെയും കയ്യയഞ്ഞ് സ്തുതിക്കാറില്ല. തോപ്പില്‍ഭാസിയായാലും പാട്ടബാക്കിയായാലും തായാട്ട് ശങ്കരനായാലും. എന്നാല്‍ കൃഷ്ണന്‍കുട്ടി വിപ്ലവകവിയെ കലവറയില്ലാതെയാണ് നമ്പൂതിരിപ്പാട് സ്തുതിക്കുന്നത്.

കവന അറക്കപ്പൊടി ചൊരിയുന്ന കൃഷ്ണന്‍കുട്ടിയെയല്ലെങ്കില്‍ പിന്നെ ആരെയാണ് ഇ എം എസ് സ്തുതിക്കുക. 
അങ്ങനെ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിലെ കമ്യൂണിസ്റ്റുകാരുടെ കവിതകളെ 'പടപ്പാട്ടു'കളെന്നു വിശേഷിപ്പിച്ചു പരിഹസിക്കുന്ന യാഥാസ്ഥിതിക ബൂര്‍ഷ്വാ നിരൂപകരുടെ ദൃഷ്ടിയില്‍ ഈ സമാഹാരത്തിന്റെ കര്‍താവ് 'പടപ്പാട്ടുകാര'നെന്ന് പറഞ്ഞു അവഗണിക്കുകയും അപഹസിക്കുകയും ചെയ്യപ്പെട്ടേക്കാം.
പക്ഷേ, ഈ ലേഖകന്‍ ഉള്‍പെടെ തൊഴിലാളിവര്‍ഗത്തിന്റെ സാഹിത്യാസ്വദകര്‍കും ജനകോടികള്‍കും ഇതു ഏതാനും ഉല്‍കൃഷ്ടകവിതകളുടെ സമാഹാരമായി തോന്നും. എന്തുകൊണ്ടെന്നാല്‍. സമൂഹ്യമായും സാംസ്കാരികമായും ഏറ്റവും മുന്നണിയില്‍ നില്‍കുന്ന ജനവിഭാഗങ്ങളുടെ വികാരസാഹചര്യങ്ങള്‍ക് രൂപം നല്കുന്ന കവിതകളാണ് അവയെല്ലാം. 

1994-ലാണ് നമ്പൂതിരിപ്പാട് ഇതു പറഞ്ഞത്. കൃഷ്ണന്‍കുട്ടി ഇപ്പോഴും ജാഥകളില്‍ മുന്നണിയിലാണോ നില്‍ക്കുന്നതെന്ന് അറിയില്ല. 
ഈ സമാഹാരത്തിന്റെ കര്‍താവ് മറ്റ് പലരെയും പോലെ, അബോധപൂര്‍വമായല്ല, തികച്ചും ബോധപൂര്‍വമായാണ് തന്റെ രചനകള്‍ നടത്തിയത്. അവയെ 'പടപ്പാട്ടു'കള്‍ എന്ന് വിളിച്ച് അപഹസിക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ അത് വകവെയ്ക്കാതെ അദ്ദേഹം മുമ്പോട്ട് പോവുകതന്നെ ചെയ്യും.
ഇങ്ങനെയാണ് നമ്പൂതിരിപ്പാട് കൃഷ്ണന്‍കുട്ടി സ്തുതി അവസാനിപ്പിക്കുന്നത്. എന്താണ് നമ്പൂതിരിപ്പാട് ആത്മവിശ്വാസമില്ലാത്തതുപോലെ (സംപ്രത്യയപരമായ ദമിതാവസ്ഥയിലെന്നപോലെ) പടപ്പാട്ടുകാരനെന്നു പറഞ്ഞു പരിഹസിക്കും പരിഹസിക്കും എന്നാവര്‍ത്തിക്കുന്നതെന്നു മനസ്സിലാവുന്നില്ല. മറ്റുപലരെയും പോലെ അബോധപൂര്‍വ്വമല്ല, ബോധപൂര്‍വ്വമാണ് കള്ളും കഞ്ചാവുമേശാത്ത വിപ്ലവകവി കൃഷ്ണന്‍കുട്ടി രചന നടത്തുന്നത്. ഇത്ര ബോധപൂര്‍വ്വമായി പണിയുന്ന ഈ അറക്കക്കാരന്‍ ഇക്കാലത്ത് എന്താണാവോ അറക്കുന്നത്? കാലത്തിനൊത്തു കവനം മാറിയിട്ടുണ്ടെങ്കില്‍ ചെങ്കല്ലായിരിക്കുമെന്നാണ് തോന്നുന്നത്.
വിപ്ലവക വനത്തിലെ ഈ മുത്തെടുത്തു തന്നതിനോട് ഇ എം എസ് നമ്പൂതിരിപ്പാടിനോടു കടപ്പാടുണ്ട്.