Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

28 Nov 2009

ഇ എം എസ് നിര്‍ണ്ണയിച്ച കുമാരനാശാന്റെ 'വര്‍ഗ്ഗാടിസ്ഥാനം'

Can't see Malayalam? Read as PDF file. view or download


എഴുത്തച്ഛനും ആശാനും തമ്മില്‍ - ജാതി - ജന്മി - നാടുവാഴി മേധാവിത്വത്തിന്റെയും ബൂര്‍ഷ്വാ പരിവര്‍ത്തനത്തിന്റെയും കാലഘട്ടങ്ങളിലെ കവിതകള്‍ തമ്മില്‍- അരഡസന്‍ നൂറ്റാണ്ടുകളുടെ അന്തരമാണുള്ളത്. (ഇ എം എസ് നമ്പുതിരിപ്പാട്,  തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, കേരള സാഹിത്യ അക്കാദമി, first edition 1990, reprint 1998)

ഒന്നും രണ്ടുമല്ല, അരഡസന്‍ നൂറ്റാണ്ടുകള്‍‍! പതിനഞ്ചാം നൂറ്റാണ്ടിന്റെ പാതിമുതല്‍ പതിനാറാം നൂറ്റാണ്ടിന്റെ പാതിവരെയുള്ള കാലമാണ് എഴുത്തച്ഛന്റെ ജീവിതകാലമായി പരിഗണിക്കപ്പെടുന്നത്. 1873-1924 കാലത്ത് ജീവിച്ച കുമാരനാശാനും എഴുത്തച്ഛനും തമ്മില്‍ ആറുനൂറ്റാണ്ടിന്റെ അന്തരം നമ്പൂതിരിപ്പാട് കാണുന്നത് ഏതു കാലഗണനവെച്ചാണാവോ. നമ്പൂതിരിപ്പാടിന്റെ കാലഗണന മരമണ്ടന്‍ ഗണനയാണ്. പന്ത്രണ്ടാം നൂറ്റാണ്ട് കേരളഫ്യൂ‍ഡലിസത്തിന്റെ (അങ്ങനെയൊന്നില്ലെന്നും ഇ എം എസ് ആണയിട്ടിട്ടുണ്ട്) ഏറ്റവും ഉയര്‍ന്ന കാലമെന്നൊരു പ്രമേയം നമ്പൂതിരിപ്പാട് പലയിടത്തും ആവര്‍ത്തിക്കുന്നുണ്ട്. അന്നാണത്രെ മലയാളം രൂപംകൊണ്ടത്. ഫ്യൂഡലിസത്തിന്റെ പുരോഗമനപരമായ കാര്യങ്ങളെ അവിടെക്കൊണ്ടിടേണ്ട ബാദ്ധ്യത നമ്പൂതിരിപ്പാടിനുണ്ട്. നമ്പൂതിരിപ്പാടിന്റെ നിലപാടുപ്രകാരം ഫ്യൂ‍ഡല്‍ പുരോഗമനക്കാരായ ചെറുശ്ശേരിയും എഴുത്തച്ഛനുമൊക്കെ കുറെ പിന്നോട്ടു മാറുന്നത് അതിന്റെ പേരിലാണ്. മലയാള ഭാഷയുടെ വികാസത്തെപ്പറ്റി പറയുമ്പോള്‍ നമ്പൂതിരിപ്പാട് പറയും പോലെ:

ചരിത്രത്തില്‍ രണ്ടുമൂന്ന് നൂറ്റാണ്ടുകളുടെ വ്യത്യാസമൊരു വ്യത്യാസമല്ലല്ലോ.(മലയാളഭാഷ- കേരളപാണിനിയുടെ കാലത്തും അതിനുശേഷവും, 1989, പ്രബന്ധങ്ങള്‍, 239)

6 Nov 2009

ഇ എം എസ്സും കോപ്പും 2, മഹാദാര്‍ശനികന്‍ മാര്‍ക്സിസ്റ്റ് ഗോര്‍ക്കി

 If Malayalam text doesn't display properly on your computer screen, you can download a pdf file of the text here.

ഇ എം എസ്സും കോപ്പും ഒന്നാം ഭാഗം ഇവിടെ വായിക്കുക.  ഇ എം എസ് നമ്പൂതിരിപ്പാടിനെതിരായ സൈദ്ധാന്തികമോ അല്ലാത്തതോ ആയ വിമര്‍ശനമല്ല ഈ കുറിപ്പുകളുടെ ഉദ്ദേശ്യമെന്ന് നേരത്തേ പറഞ്ഞു. നമ്പൂതിരിപ്പാട് മാര്‍ക്സിസത്തിലും അല്ലാത്ത വിഷയങ്ങളിലും നിരക്ഷരനാണെന്നും പുസ്തകം വായിച്ചാല്‍ അദ്ദേഹത്തിനു മനസ്സിലാവില്ലെന്നും എഴുതാനറിയില്ലെന്നും വിവരക്കേടുകള്‍ ദശകങ്ങളോളം ആവര്‍ത്തിച്ചു വിളമ്പിയെന്നും വ്യക്തമാക്കുക, എന്നു വെച്ചാല്‍ പച്ചയ്ക്കു പറയുക- ഇതാണ് ഉദ്ദേശ്യം. കള്ളിവെളിച്ചത്താക്കുക. ഇംഗ്ലീഷില്‍ Debunking എന്നു പറയുന്ന ഏര്‍പ്പാട്. വിവരക്കേടുകളുടെ ഈ ഉപാസകന്‍ വാഴ്ത്തപ്പെട്ടതുപോലെ  മറ്റൊരു വ്യക്തിത്വം കേരളത്തില്‍ വാഴ്തത്തപ്പെട്ടുകാണില്ല. ഇദ്ദേഹത്തിന്റെ ചരിത്രപാണ്ഡിത്യത്തെയും (പാണ്ഡിത്യമില്ലായ്മയെയും) വാഴ്ത്തുന്നവരില്‍ ഐജാസ് അഹമ്മദും രാജന്‍ ഗുരുക്കളും കെ എന്‍ പണിക്കരുമുണ്ട്. പുസ്തകം വായിക്കാതെയാണ് എഴുതിയിരുന്നതെന്നതുപോലും ഇദ്ദേഹത്തിന്റെ കാര്യത്തില്‍ പലരുടെയും കണ്ണില്‍ മികവാണ്. യുക്തിയോടെ ഒരു ഖണ്ഡിക തികച്ചെഴുതാന്‍ കഴിവില്ലാത്ത ഇദ്ദേഹത്തെ ശൈലീവല്ലഭനായി വാഴ്ത്തുന്നവരില്‍ സി ജെ തോമസ്, ഓ എന്‍ വി കുറുപ്പ്, സുകുമാര്‍ അഴീക്കോട് എന്നിവരുണ്ട്. ഇദ്ദേഹത്തിന്റെ ചരിത്രജ്ഞാനം, ശൈലീവിലാസം എന്നിവയെപ്പറ്റി വെവ്വേറെ കുറിപ്പുകളില്‍  പിന്നീടു പറയും. മാക്സിം ഗോര്‍ക്കിയുടെ ഒന്നോ രണ്ടോ ലേഖനം വായിച്ച് മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്ത്രത്തില്‍ തനിക്കുള്ള പരിമിതികള്‍ മറികടന്നു ധീരമായി സാഹിത്യലോകത്ത് ഇടപെട്ട്  ഗ്രന്ഥങ്ങള്‍ രചിച്ച് സാഹിത്യസൈദ്ധാന്തികനും സാഹിത്യവിമര്‍ശകനുമായി ഖ്യാതി നേടിയ ഇ എം എസിനെപ്പറ്റിയാണ് ഈ കുറിപ്പ്.)